ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലി തർക്കം: ആറുപേർക്കു വെട്ടേറ്റു
Tuesday, May 7, 2024 1:55 AM IST
പാലക്കാട്: കല്ലേക്കാട് മേട്ടുപ്പാറയിൽ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ആറുപേർക്ക് വെട്ടേറ്റു.

മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരന്‍റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി, മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകുന്നേരം ഏഴിനായിരുന്നു സംഭവത്തിന്‍റെ തുടക്കം.

ജീവന്‍റെ സുഹൃത്തിന്‍റെ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിരിച്ചുണ്ടായ കല്ലേറിൽ അയൽവാസികളായ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും പരിക്കേറ്റു. കഴുത്തിൽ വെട്ടേറ്റ കുമാരന്‍റെ നില ഗുരുതരമാണ്.

ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. രതീഷും രമേഷും ചേർന്നാണ് വീടുകയറി ആക്രമണം നടത്തിയതെന്നും ഇവരെ അറസ്റ്റ് ചെയ്തതായും ടൗണ്‍ നോർത്ത് പോലീസ് അറിയിച്ചു.