പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കു കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കു കെട്ടിയ വടം  കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
Tuesday, April 16, 2024 3:01 AM IST
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കേരള സന്ദര്‍ശനത്തിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി എസ്എ റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം.

കൊച്ചി കോര്‍പറേഷനിലെ താത്കാലിക ശുചീകരണ തൊഴിലാളിയും രവിപുരം മാനുളിപ്പാടം കോര്‍പറേഷന്‍ കോളനിയില്‍ ഉണ്ണിയുടെ മകനുമായ മനോജ് ഉണ്ണി (28) ആണ് മരിച്ചത്. റോഡില്‍ തലയടിച്ചു വീണ മനോജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. എസ്എ റോഡില്‍നിന്ന് സൗത്ത് പാലം ഇറങ്ങിവരുന്ന ഭാഗത്ത് വളഞ്ഞമ്പലത്തിനടുത്തായാണ് റോഡിന് കുറുകെ കെട്ടിയിരുന്ന വടം കഴുത്തില്‍ കുടുങ്ങിയത്.

വിമാന മാര്‍ഗം നേവല്‍ ബേസില്‍ എത്തുന്ന പ്രധാനമന്ത്രി എംജി റോഡ് വഴി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോകുന്നതിനായി സുരക്ഷ ഒരുക്കിയതിന്‍റെ ഭാഗമായാണ് ഇവിടെ എംജി റോഡിലേക്കുള്ള യാത്ര തടസപ്പെടുത്തി പോലീസ് വടം കെട്ടിയിരുന്നത്.


പനമ്പള്ളി നഗറില്‍ കൂട്ടുകാരുമൊത്ത് വിഷു ആഘോഷിച്ചശേഷം സൗത്ത് പാലം ഇറങ്ങി വന്ന മനോജ് കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താതെ മുന്നോട്ട് ഓടിച്ചു പോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസുകാര്‍ മനോജിനെ അടുത്തുള്ള മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

ഏഴു വര്‍ഷമായി പച്ചാളം വടുതല മൂളിക്കണ്ടം ജംഗ്ഷന് സമീപം വാടക വീട്ടിലാണ് മനോജും കുടുംബവും താമസിച്ചിരുന്നത്.

കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളിയായ ഉണ്ണിയാണ് മനോജിന്‍റെ അച്ഛന്‍. അച്ഛന്‍ സുഖമില്ലാതെ ചികിത്സയിലിരിക്കേ, നാലു വര്‍ഷം മനോജ് പകരക്കാരനായി കോര്‍പറേഷനില്‍ ജോലി ചെയ്തിരുന്നു. അമ്മ: വിമല, സഹോദരി: ചിപ്പി. സഹോദരീഭര്‍ത്താവ്: അജീഷ് ആദിത്യന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.