കേന്ദ്രം കനിയാൻ മൂത്രം കുടിച്ചും തമിഴ് കർഷകരുടെ പ്രതിഷേധം
കേന്ദ്രം കനിയാൻ മൂത്രം കുടിച്ചും  തമിഴ് കർഷകരുടെ പ്രതിഷേധം
Saturday, April 22, 2017 12:30 PM IST
ന്യൂഡൽഹി: കൊടും വരൾച്ചയിൽ വ്യാപക കൃഷിനാശം സംഭവിച്ചതിനു നഷ്ടപരിഹാരം തേടുന്ന തമിഴ്നാട്ടിലെ കർഷകർ പ്രധാനമന്ത്രിയുടെ കണ്ണു തുറപ്പിക്കാൻ പരസ്യമായി മൂത്രം കുടിച്ചു. ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന സമരം 40 ദിവസമായിട്ടും കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇന്നലെ കർഷകർ കുപ്പികളിൽ സ്വന്തം മൂത്രം ശേഖരിച്ചു കുടിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഇന്നു ഡൽഹിയിലെത്തി കർഷകരുമായി ചർച്ച നടത്തും.

നേരത്തെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്പിൽ പൂർണ നഗ്നരായും, എലിയെ ഭക്ഷിച്ചും, തലമുടിയും മീശയും പകുതി വടിച്ചും, ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടികൾ അണിഞ്ഞും ഉൾപ്പെടെ വ്യത്യസ്തസമരരീതികളിലൂടെ കർഷകർ അധികൃതരെ ഞെട്ടിച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മലം ഭക്ഷിക്കാൻ പോലും തങ്ങൾ നിർബന്ധിതരാകുമെന്നു സമരനേതാക്കൾ മുന്നറിയിപ്പു നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ധരിച്ചെത്തിയ ഒരാൾ ചാട്ടവാർ ഉപയോഗിച്ച് കർഷകരെ തലങ്ങും വിലങ്ങും അടിക്കുന്ന സമരവും ഇവർ നടത്തിയിരുന്നു.


കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ദുരിതാശ്വാസ പദ്ധികൾ പ്രഖ്യാപിക്കുക, അടുത്ത കൃഷിക്കാവശ്യമായ വിത്ത് സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങളുമായാണു പ്രായമായ തമിഴ് കർഷകർ സമരം ചെയ്യുന്നത്.

പ്രധാനമന്ത്രി മോദി ചർച്ചയ്ക്കു വിളിച്ചു സഹായം പ്രഖ്യാപിക്കുന്നതു വരെ സമരം തുടരുമെന്നാണു കർഷകർ പറയുന്നത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി, കൃഷിമന്ത്രി രാധാ മോഹൻ സിംഗ്, ജലവിഭവ മന്ത്രി ഉമാ ഭാരതി എന്നിവരും കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ നേതാക്കളും സമരക്കാരെ സന്ദർശിച്ചിരുന്നു. മോദിയെ കാണാതെ പിന്നോട്ടില്ലെന്ന് കർഷകർ ഇന്നലെയും ആവർത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.