ജനങ്ങൾക്ക് വലച്ചിൽ: സ്മാർട്ടാകാതെ ജനറൽ ആശുപത്രി- വഞ്ചിയൂർ റോഡ്
Friday, April 26, 2024 6:46 AM IST
തിരുവനന്തപുരം: നഗരത്തിലെ സ് മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഈ ആഴ്ച തുറന്നു നൽകുമെന്നു പറഞ്ഞ ജനറൽ ആശുപത്രി-വഞ്ചിയൂർ റോഡ് ഇതുവരെ സ്മാർട്ടായില്ല.

മാസങ്ങളായി നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ഇവിടെ ആദ്യഘട്ട ട്ടാറിംഗ് പൂർത്തിയായിട്ടില്ല. നിലവിൽ ടാറിംഗിനുള്ള മെറ്റൽ വിരിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിലും കേബിളുകൾ ഡെക്കിലൂടെ ഇറക്കുന്ന പ്രവർത്തനങ്ങൾ പൂർണമായിട്ടില്ല.

ആശുപത്രികളും, സ്കൂളുകളും, വഞ്ചിയൂർ കോടതിയും പ്രവർത്തിക്കുന്ന ഈ ഭാഗത്തേക്ക് സുഖമായി യാത്ര ചെയ്യാൻ കഴിയാതെ ജനങ്ങൾ വലയുകയാണ്. പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും പൈപ്പ് ലൈനുകൾ പൊട്ടി ജലം ഒഴുകുന്നത് കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

ദിനംപ്രതി നിരവധി ഓട്ടം കിട്ടിയിരുന്ന റോഡിലൂടെ ഓട്ടോറിക്ഷകൾക്ക് യാത്രചെയ്യാൻ കഴിയാതായതോടെ ബുദ്ധിമുട്ടിലായത് നിരവധി ഓട്ടോ തൊഴിലാളികളാണ്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ പടിക്കെട്ടുകൾ അടക്കം പൊള്ളിച്ചിട്ട അവസ്ഥയിൽ വ്യാപാരികളുടെ കച്ചവടവും പ്രതിസന്ധിയിലായി.

ഏപ്രിൽ മാസത്തോടെ നഗരത്തിലെ റോഡുകളുടെ നവീകരണം പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്. ഇതിനിടയിൽ സ്റ്റാച്യൂ-ജനറൽ ആശുപത്രി റോഡ്, നോർക്കെ റോഡ് തുടങ്ങിയ പ്രധാന റോഡുകൾ തുറന്നു നൽകിയിരുന്നു. എന്നാൽ മറ്റു പല റോഡുകളുടെയും പ്രവർത്തനങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല.

നവീകരണ പ്രവർത്തനങ്ങൾക്കിടെ പൈപ്പ് ലൈനുകൾക്കു തകരാർ സംഭവിക്കുന്നതിനാൽ കുടിവെള്ളം മുടങ്ങുന്നതും നിത്യസംഭവമായി. ജനറൽ ആശുപത്രി-വഞ്ചിയൂർ റോഡിൽ കേബിൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകുമെന്നും ഇതോടൊപ്പം ആദ്യഘട്ട ട്ടാറിംഗ് ആരംഭിക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്.