കുഞ്ഞിക്കൃഷ്ണൻ നായർ ചെറുപുഴയുടെ വികസന ശില്പി
Friday, May 3, 2024 1:46 AM IST
ചെറുപുഴ: മലയോരത്തെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി നിർവാഹക സമിതിയംഗവുമായ കെ. കുഞ്ഞിക്കൃഷ്ണൻ നായർ ചെറുപുഴയുടെ വികസന ശില്പിയെന്നാണ് അറിയപ്പെടുന്നത്. 1930 ഒക്ടോബർ 25 ന് കാഞ്ഞിരങ്ങാടൻ വീട്ടിൽ തോളൂർ കൃഷ്ണൻ നായരുടെയും ലക്ഷ്മിയുടെയും മകനായി ജനിച്ച കുഞ്ഞിക്കൃഷ്ണൻ നായർ 16-ാം മത്തെ വയസിൽ പാടിയോട്ടുചാൽ കേന്ദ്രീകരിച്ചുള്ള കോൺഗ്രസ് കൂട്ടായ്മയിൽ ചേർന്നാണ് രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ചത്.

ജന്മിത്വത്തിനെതിരെയുള്ള പ്രചാരണത്തിൽ ആകൃഷ്ടനായി 1951 ൽ അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. കയ്യൂർ- മൊറാഴ സഖാക്കൾക്ക് താങ്ങും തണലുമായി കുഞ്ഞിക്കൃഷ്ണൻ നായരും കുടുംബവും മാറി. ഫർക്ക കമ്മിറ്റിയംഗം, കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം എന്നീ മേഖലകളിൽ പ്രവർത്തിച്ചു. ചൈനീസ് ആക്രമണത്തിൽ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് 1961 ൽ കോൺഗ്രസിലേക്ക് മടങ്ങിവന്നു.

കോൺഗ്രസിൽ പയ്യന്നൂർ, തൃക്കരിപ്പൂർ ബ്ലോക്ക് പ്രസിഡന്‍റ്, ഡിസിസി അംഗം, കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ലീഡർ കെ. കരുണാകരന്‍റെ ഉറ്റ അനുയായിയായ അദ്ദേഹം ലീഡറോടൊപ്പം ഡിഐസിയിൽ ചേർന്ന് പ്രവർത്തിച്ചു.

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുമായി തൃക്കരിപ്പൂർ മണ്ഡലത്തിൽ 1987 ൽ പോരിനിറങ്ങിയ കുഞ്ഞിക്കൃഷ്ണൻ നായർ നായനാരുടെ ഭൂരിപക്ഷം അയ്യായിരത്തിൽ താഴെയാക്കി. 1963 മുതൽ 16 വർഷം അഭിവക്ത പെരിങ്ങോം - വയക്കര പഞ്ചായത്തിന്‍റെ ആറാം വാർഡിൽ പഞ്ചായത്തംഗമായിരുന്നു.1995 ൽ യുഡിഎഫിനെ നയിച്ച കുഞ്ഞിക്കൃഷ്ണൻ നായർ 30 വർഷത്തിലേറെയായുള്ള സിപിഎം മുന്നണിഭരണം അവസാനിപ്പിച്ച് യുഡിഎഫിനെ അധികാരത്തിലെത്തിച്ചു. 2000 വരെ പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. 80 ലക്ഷം രൂപ കടമെടുത്ത് ചെറുപുഴ ബസ് സ്റ്റാൻഡിൽ പഴയ പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്ന ഷോപ്പിംഗ് കോംപ്ലക്സ് പണിയാൻ അദ്ദേഹം കാണിച്ച ധൈര്യം ഏറെ അഭിനന്ദനത്തിനും ഒപ്പം വിമർശനത്തിനും കാരണമായി.

1967 മുതൽ പാടിയോട്ടുചാൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും പ്രസിഡന്‍റുമായിരുന്നു. ചെറുപുഴ ജെഎം യുപി സ്കൂൾ മുൻ അധ്യാപകനും മാനേജരുമാണ്. ചെറുപുഴയിൽ വൈദ്യുതി എത്തിക്കുന്നതിനും ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിക്കുന്നതിനും നേതൃത്വം നൽകി. കെ. കരുണാകൻ, ഏ.കെ. ആന്‍റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ ചെറുപുഴയിൽ എത്തിയാൽ കുഞ്ഞിക്കൃഷ്ണൻ നായരെ കാണാതെ മടങ്ങാറില്ലായിരുന്നു.

അദ്ദേഹത്തോടുള്ള ആദരസൂചകമായി ചെറുപുഴയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ അഞ്ചു വരെ അടച്ചിടും. കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് തുടങ്ങിവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.