കുന്നുംകൈയിൽ വേണം, സ്ഥിരം തടയണ
Wednesday, May 15, 2024 12:57 AM IST
കുന്നുംകൈ: ചുട്ടു പൊള്ളുന്ന വേനലിൽ അൽപം ആശ്വാസമേകി മഴ പെയ്‌തെങ്കിലും ചൂട് കുറയാതെ ചുട്ടുപൊള്ളുകയാണ് മലയോരം. മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള കാലാവസ്ഥയിൽ ജലസ്രോതസുകൾ വറ്റിവരണ്ടിരിക്കുന്നതിനാൽ കുടിവെള്ള പ്രശ്നവും രൂക്ഷമായിരിക്കുന്നു. ജല ലഭ്യത ഇല്ലാത്തതിനാൽ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്, കൂടുതൽ ജലം ആവശ്യമായ കവുങ്ങ് വാഴ പോലുള്ളവ കരിഞ്ഞുണങ്ങി നിൽക്കുന്ന ദാരുണമായ കാഴ്ച്ചയാണ് എങ്ങും. മലയോര ഭാഗത്ത് ഏറെ പേർ ആശ്രയിക്കുന്ന തേജസ്വിനി, ചൈത്രവാഹിനി പുഴ പൂർണമായും വറ്റിവരണ്ടിരിക്കുകയാണ്.

വേനൽക്കാലത്ത് അനുഭവപെടുന്ന ജല ദൗർലഭ്യതക്ക് പരിഹാരം ഉണ്ടാക്കാൻ കുന്നുംകൈ പാലത്തിന് സമീപം ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ സ്ഥിരം തടയണ നിർമിക്കുക എന്ന ആവശ്യവുമായി നാട്ടുകാർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച്‌ രംഗത്ത് ഇറങ്ങിരിക്കുകയാണ്.

വെസ്റ്റ് എളേരി പഞ്ചായത്തിനും എം. രാജഗോപാലൻ എംഎൽഎക്കും ജലസേചനവകുപ്പിനും കാസർഗോഡ് വികസന പാക്കേജ് സ്‌പെഷൽ ഓഫീസർക്കും നിവേദനം നൽകി കാത്തിരിക്കുകയാണ്. ഈ കാര്യങ്ങൾ ഉന്നയിച്ച് ജില്ലാ കളക്ടറേയും സമീപിക്കുവാനുള്ള ശ്രമത്തിലാണെന്ന് ആക്‌ഷൻ കമ്മിറ്റി കൺവീനർ ബഷീർ ആറിലകണ്ടം അറിയിച്ചു.

അടുത്ത വേനലിന് മുമ്പെങ്കിലും പരിഹാരം ഉണ്ടാക്കാൻ സാധിച്ചില്ലങ്കിൽ അതിരൂക്ഷമായ ജലക്ഷാമമായിരിക്കും ഈ ഭാഗങ്ങളിൽ അനുഭവപെടുക.