സദാചാര പോ ലീസ് ചമഞ്ഞ് ഗുണ്ടാആക്രമണം
Friday, May 3, 2024 12:05 AM IST
ചാത്തന്നൂർ : ജോലി കഴിഞ്ഞു വീട്ടിലേക്ക് പോയ പെൺകുട്ടിയെയും ബൈക്കിൽ കൊണ്ടാക്കിയ ഭാവിവരനെയും സദാചാരപോലീസ് ചമഞ്ഞു ഗുണ്ടാസംഘം അതിക്രൂരമായി തല്ലിചതച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി.

ചിറക്കര ചേട്ടിയാൻ വിള കോളനിയിൽ കൂട്ടായി എന്ന് വിളിക്കുന്ന സുജിത് (26), ഒപ്പമുണ്ടായിരുന്ന ഉളിയനാട് അപ്പൂപ്പൻകാവ് സ്വദേശിയായ സിനു (25),ചിറക്കരതാഴം സ്വദേശിയായ ലംബു എന്ന് വിളിക്കുന്ന അംജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ29ന് രാത്രി ഒന്പതോടെ ചാത്തന്നൂർ -ചിറക്കര റോഡിൽ ചിറക്കര തേന്പ്ര ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും വൈകിയതിനെ തുടർന്ന് കല്യാണം നിശ്ചയംകഴിഞ്ഞ ഭാവിവരൻ ബൈക്കിൽ വീട്ടിലേക്കുള്ള വഴിയിൽ പെൺകുട്ടിയെ ഇറക്കിവിടുമ്പോൾ റോഡ് സൈഡിൽ ഇരുന്ന സംഘം യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു.
ഒൻപതോടെ തുടങ്ങിയ മർദനം രാത്രി 11 വരെയും തുടരുകയായിരുന്നു. പോലീസ് എത്തിയപ്പോൾ ആണ് മർദനം അവസാനിച്ചത്. ബൈക്കിൽ കൊണ്ടാക്കിയത് എന്തിനാണ് എന്ന് ചോദിച്ചു കൊണ്ട് യാതൊരു പ്രകോപനവും കൂടാതെ മദ്യ ലഹരിയിലായിരുന്ന സംഘം ഭാവിവരനെ ആദ്യം ആക്രമിക്കുകയായിരുന്നു. തുടർന്ന് തടസം പിടിച്ചു ചോദ്യം ചെയ്ത പെൺകുട്ടിയെയും സംഘം ആക്രമിച്ചു.

പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തടിച്ചു കൂടിയിട്ടും പ്രതികൾ നാട്ടുകാരെയും ഭീഷണിപ്പെടുത്തി പരസ്യമായി ജാതിപേര് വിളിച്ചു ആക്ഷേപിച്ചു കൊണ്ട് മർദിക്കുകയുംപ്രദേശത്ത് ഭീകരാന്തരീഷം സൃഷ്ടിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയും ,പോലീസ് എത്താൻ വൈകിയതോടെ പ്രതികൾ നാട്ടുകാരെയും ആക്രമിക്കുകയും ഭീകരാന്തരീഷം സൃഷ്ടിച്ചു കൊണ്ട് പെൺകുട്ടിയെയും ഭാവിവരനെയും മർദിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

പോലീസ് എത്തി പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും രണ്ടു പേർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും ഭാവിവരനെയും നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മർദനത്തിൽ പെൺകുട്ടിയുടെ ഇടതു കണ്ണിന്‍റെ കാഴ്ചശക്തിയെ സാരമായി ബാധിച്ചു. ഭരണകക്ഷിയുടെ രാഷ്ട്രീയ ഇടപെടലിൽ പോലീസ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെങ്കിലും പെൺകുട്ടി കേസിൽ ഉറച്ചു നിന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ കൂടിയായ മറ്റ് പ്രതികളെയും സ്റ്റേഷനിൽ ഹാജരാക്കി റിമാന്‍റ് ചെയ്യുകയായിരുന്നു.