കാർഷിക മേഖലയെയും ബാധിച്ചു
Monday, April 29, 2024 11:21 PM IST
കോഴഞ്ചേരി: വേനല്‍മഴ ആശ്വാസമായെങ്കിലും കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകളിലെ ജലനിരപ്പ് കുറയുന്നത് ആശങ്കയായി.

വേനല്‍മഴ പ്രതീക്ഷിച്ചു കൃഷി ആരംഭിച്ചവരും മുന്പ് ആരംഭിച്ച കൃഷികള്‍ക്ക് ജലസേചന സംവിധാനം ഏര്‍പ്പെടുത്തിയവരും ആശങ്കയിലാണ്.

തുടര്‍ച്ചയായ മഴ ലഭിക്കാതിരിക്കുകയും എന്നാല്‍, വേനല്‍മഴമൂലം ജലസ്രോതസുകളില്‍ ജലദൗര്‍ലഭ്യത ഉണ്ടാകുന്നുവെന്നതും കര്‍ഷകരെ ധര്‍മസങ്കടത്തിലാക്കുന്നു. വേനലിന്‍റെ രൂക്ഷതയിൽ ഏത്തവാഴ അടക്കം പലയിടങ്ങളിലും ഒടിഞ്ഞു വീണു.

വേനൽമഴയ്ക്കൊപ്പമുള്ള കാറ്റിൽ പച്ചക്കറി, വാഴ, ഗ്രാമീണപ്രദേശങ്ങളിലെ കുടിവാഴകള്‍ എന്നിവ നശിച്ചു തുടങ്ങിയതും ചെറുകിട കര്‍ഷകരെ ദുഃഖത്തിലാക്കിയിരിക്കുന്നു.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ അനുഭവിക്കുന്ന ഇത്തരം ആശങ്കകള്‍ പരിഹരിക്കാന്‍ കൃഷിഭവനുകളിലെ ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല. നാടന്‍കൃഷി ചെയ്യുന്നവരോടൊപ്പം ക്ഷീരകര്‍ഷകരെയും പ്രതികൂല കാലാവസ്ഥ ബാധിക്കുന്നുണ്ട്.

നേരിട്ട്
ചൂടേൽക്കാതിരിക്കാം

പകൽച്ചൂടിന്‍റെ കാഠിന്യം കാരണം രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവുകുപ്പ് നിർദേശിച്ചു.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.