രോഗികൾ പ്ലീസ് വെയ്റ്റ്.... ഡോക്ടർമാർ മീറ്റിംഗിലാണ് ...
Tuesday, April 30, 2024 11:20 PM IST
ജനറൽ ആശുപത്രി ഒപിയിൽ മണിക്കൂറുകളുടെ ക്യൂ

പത്തനംതിട്ട: ജനറൽ ആശുപത്രി ഒപിയിൽ എത്തിയ രോഗികൾ കൊടുംചൂടിൽ നട്ടം തിരിഞ്ഞു. ഡോക്ടർമാരിൽ ഭൂരിഭാഗവും ഔദ്യോഗിക യോഗത്തിന്‍റെ തിരക്കിലായതോടെയാണ് രോഗികൾ നട്ടംതിരിഞ്ഞത്.

ഇന്നലെ രാവിലെ 10.30 മുതലാണ് ആരോഗ്യവകുപ്പിന്‍റെ യോഗം ഡോക്ടർമാർക്കായി ക്രമീകരിച്ചിരുന്നത്. ഒപിയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഏറ്റവും തിരക്കുള്ള സമയമാണ്. ഒപിയിൽ ഏറ്റവുമധികം രോഗികൾ എത്തുന്ന ഫിസിഷ്യനടക്കമുള്ള ഡോക്ടർമാർ യോഗത്തിനു പോയതോടെ ആശുപത്രി പ്രവർത്തനം തന്നെ താറുമാറാകുന്ന സ്ഥിതിയായി. ഫിസിഷ്യനുവേണ്ടി ഒപി ടിക്കറ്റെടുത്തവർ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടറെ കാണാൻ നിർദേശമുണ്ടായി. എന്നാൽ ജനറൽ മെഡിസിനിൽ ഒരു ഡോക്ടറാണ് ഉണ്ടായിരുന്നത്. ജനറൽ മെഡിസിനിലേക്ക് നേരത്തെ ടിക്കറ്റെടുത്തവരും ഇവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

പ്രതിദിനം ആയിരത്തോളം രോഗികളെത്തുന്ന ജനറൽ ആശുപത്രിയിലാണ് ഒപി സമയത്ത് ഔദ്യോഗിക യോഗം ക്രമീകരിച്ചത് ഇതോടെ ആക്ഷേപത്തിനിടയാക്കി. ഇഎൻടി, ഓർത്തോപീഡിക്, ജനറൽ സർജൻ, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഓരോ ഡോക്ടർമാർ മാത്രമാണ് ഇന്നലെ ഒപിയിലെത്തിയത്. ഇവരെ കണ്ടു മടങ്ങുക മാത്രമേ രോഗികൾക്ക് നിർവാഹമുണ്ടായിരുന്നുള്ളൂ. ഏറെ നേരെ കാത്തിരുന്നെങ്കിലും മറ്റു ഡോക്ടർമാർ വരില്ലെന്നതായതോടെ ഉള്ളവരെ കണ്ട് പലരും മടങ്ങി. മരുന്ന് വാങ്ങാൻ എല്ലാവരും ഒരേസമയം എത്തിയതോടെ ഫാർമസിയിലും തിരക്ക് വർധിച്ചു.

ഒപിയിൽ സൗകര്യമില്ല

ജനറൽ ആശുപത്രിയുടെ ഒപി ബ്ലോക്ക് പൊളിച്ചുമാറ്റി പുതിയത് പണിയുന്നതിനാൽ പേ വാർഡ് കെട്ടിടത്തിലാണ് നിലവിൽ ഒപി ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ സൗകര്യങ്ങൾ പരിമിതമാണ്. തിരക്ക് ഉൾക്കൊള്ളാനുള്ള സംവിധാനവും ഇല്ല. ഓരോ ഡോക്ടർമാരുടെയും മുറികൾക്ക് മുന്പിൽ നിന്നു തിരിയാൻ ഇടമില്ലാത്തവിധം രോഗികൾ നിറയാറുണ്ട്. വീൽചെയറിലെത്തുന്നവരും സ്ട്രെക്ചറിലെത്തുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. വിസ്തൃതി തീരെയില്ലാത്തെ മുറികളും വരാന്തയുമാണ് നിലവിൽ ഒപിക്കായി നൽകിയിരിക്കുന്നത്.

കൊടും ചൂടിൽ വിയർത്തൊലിച്ചാണ് രോഗികൾ ക്യൂ നിന്നത്. രോഗികളെ പുറത്തെ വരാന്തയിലും സ്റ്റെപ്പിലും മാറ്റി നിർത്തിയാണ് ആശുപത്രി അധികൃതർ തിരക്ക് നിയന്ത്രിച്ചത്. രോഗിയുടെ കൂടെ വന്നവരാണ് ഡോക്ടറുടെ കാബിന് മുമ്പിൽ ക്യൂ നിന്നത്. ഏറെനേരത്തെ കാത്തിരിപ്പിന് ഒടുവിൽ പലരും അസ്വസ്ഥരായി. ക്ഷീണിതരായ പലരും ഡോക്ടറെ കാണാതെ മടങ്ങുകയും ചെയ്തു.

പ്രതിമാസ മീറ്റിംഗെന്ന്
വിശദീകരണം

ഒപി സമയത്തെ യോഗത്തെ സംബന്ധിച്ച് പ്രതിമാസ യോഗം എന്നു മാത്രമാണ് ഔദ്യോഗിക വിശദീകരണം. ആശുപത്രി പ്രവർത്തനം, ആരോഗ്യമേഖലയുടെ ദൈനംദിന സാഹചര്യം തുടങ്ങിയ വിലയിരുത്തലുകൾക്കായി ആരോഗ്യവകുപ്പ് ഡിഎംഒ അടക്കമുള്ളവർ പങ്കെടുത്തു നടത്തുന്ന യോഗമാണ് കൂടിയത്. ഇത്തവണ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ചില ഉദ്യോഗസ്ഥരും കൂടി പങ്കെടുത്തതോടെ എല്ലാവിഭാഗം ഡോക്ടർമാരും പങ്കെടുക്കാൻ നിർദേശിച്ചിരുന്നു.

യോഗം കാരണം രോഗികൾക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എല്ലാ മാസവും ഉച്ചയ്ക്കുശേഷമാണ് ഇത്തരം യോഗങ്ങൾ കൂടാറുള്ളത്. ഇത്തവണ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുടെ കൂടി സൗകര്യം പരിഗണിച്ചാണത്രേ യോഗം രാവിലെ വിളിച്ചത്. ഒപിയിൽ ബദൽ ക്രമീകരണം ഏർപ്പെടുത്തിയശേഷമാണ് ഡോക്ടർമാർ യോഗത്തിനെത്തിയതെന്ന് പറയുന്നു. എന്നാൽ രോഗികൾക്കുണ്ടായ ബുദ്ധിമുട്ട് അധികൃതർ അറിഞ്ഞ മട്ടിലുമല്ല.