മലയോരത്തും നെൽകൃഷിക്ക് നൂറുമേനി വിളവെടുപ്പ്
Friday, May 3, 2024 3:44 AM IST
പെരുനാട്: റാന്നി- പെരുനാട് കൃഷിഭവൻ പരിധിയിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച നെൽകൃഷിക്ക് നൂറുമേനി വിളവ്. കൂനങ്കര ബഥനി മലയോടു ചേർന്നുകിടക്കുന്ന ഒന്നര ഏക്കർ പുരയിടത്തിൽ രാധാമണിയും മോഹനൻ പിള്ളയും ചേർന്നാണ് നെൽകൃഷി ആരംഭിച്ചത്.
പ്രതികൂല കാലാവസ്ഥ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും നെൽ കൃഷി പൂർണ വിജയത്തിലെത്തിക്കാൻ കഴിഞ്ഞു.

ജനുവരിയിൽ കൃഷി ആരംഭിക്കുമ്പോൾ ഹ്രസ്വകാല നെൽ വിത്തിന്‍റെ ലഭ്യതക്കുറവ് വന്നതോടെ കൃഷിഭവന്‍റെ സഹായത്തോടെ ആലപ്പുഴ വെട്ടിയാർ ഗ്രാമപഞ്ചായത്തിൽനിന്നും ഞാർ എത്തിച്ചുകൊണ്ടാണ് കൃഷി ആരംഭിച്ചത്. ഒന്നര ഏക്കർ നെൽകൃഷിക്ക് പുറമേ ഒരേക്കറിൽ ചോളവും കൃഷി ചെയ്തു. ഇരു കൃഷികളും മികച്ച വിളവാണ് നൽകിയത്.

നെൽപ്പാടങ്ങൾ ഇല്ലാത്ത പെരുനാട് ഗ്രാമപഞ്ചായത്തിൽ പുതുതായി ആരംഭിച്ച നെൽകൃഷിക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും വലിയ പിന്തുണയാണ് നൽകിയത്. കൂടുതൽ പ്രദേശങ്ങളിലേക്ക് നെൽകൃഷി വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്. വേനൽ മഴ വൈകിയതോടെ ഒരു കുളം കൂടി കുഴിച്ച് വെള്ളം പന്പു ചെയ്താണ് കൃഷി വിജയത്തിൽ എത്തിച്ചത്.

വിളവെടുപ്പ് ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. എസ്. മോഹനൻ, വൈസ് പ്രസിഡന്‍റ് ഡി. ശ്രീകല, രാജം ടീച്ചർ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് അഡീഷണൽ ജില്ലാ ഓഫീസർ പി. സേതുനാഥ്, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഒ.സുബ്രഹ്മണ്യം, കൃഷി ഓഫീസർ റ്റി.എസ്. ശ്രീതി, സീനിയർ കൃഷി അസിസ്റ്റന്‍റുമാരായ എൻ. ജിജി, ജ്യോതിഷ് കുമാർ, ഇൻവെസ്റ്റിഗേറ്റർ മുഹമ്മദ് സാലിഹ് തുടങ്ങിയവർ പങ്കെടുത്തു.