മോട്ടോർ വാഹനവകുപ്പിന്‍റെ വാഹന പരിശോധന തടസപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Friday, May 3, 2024 3:49 AM IST
അടൂർ: കടമ്പനാട്ട് മോട്ടോർ വാഹന വകുപ്പിന്‍റെ വാഹന പരിശോധന തടസപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കുന്നത്തൂർ മാനാമ്പുഴ കുന്നുംപുറത്ത് പുത്തൻവീട്ടിൽ ബിനുവിനെ (38)യാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11.30ന് കടമ്പനാട് ജംഗ്ഷനിൽ വാഹന പരിശോധന നടത്തിയ പത്തനംതിട്ട ആർടിഒ എൻഫോഴ്‌സ്‌മെന്‍റ് അടൂർ സ്‌ക്വാഡിലെ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ വാഹന പരിശോധന ബിനു തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

സ്കൂൾ വളവിൽ വാഹനം തടഞ്ഞുനിർത്തിയുള്ള പരിശോധന പാടില്ലെന്നു പറഞ്ഞാണ് യുവാവ് വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു നേരേ തിരിഞ്ഞത്. ആദ്യമൊക്ക ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരിശോധന തടസപ്പെടുത്താൻ ബിനു ശ്രമിച്ചുകൊണ്ടേയിരുന്നു. തുടർന്ന് ഏനാത്ത് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് വരുന്ന വിവരം അറിഞ്ഞ ബിനു സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പോലീസ് കടമ്പനാട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിന്മേൽ ജോലി തടസപ്പെടുത്തിയതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ബിനുവിനെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.