മാര്‍ പവ്വത്തിലിന്‍റെ ദര്‍ശനങ്ങള്‍ സഭയ്ക്ക് മുതല്‍ക്കൂട്ട്: മാര്‍ ജോസഫ് പെരുന്തോട്ടം
Tuesday, March 19, 2024 12:14 AM IST
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ഒന്നാം ചരമവാര്‍ഷികാചരണം അദ്ദേഹത്തോടുള്ള സ്‌നേഹാദരവും ദീപ്തസ്മരണയുമായി. പവ്വത്തില്‍ പിതാവിന്‍റെ പുണ്യകബറിടം സ്ഥിതിചെയ്യുന്ന ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലാണ് അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചത്. രാവിലെ പാരിഷ്ഹാളില്‍ ആര്‍ച്ച്ബിഷപ് പവ്വത്തില്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ പവ്വത്തില്‍ സഭാചാര്യനും സാമൂഹികപ്രതിഭയും എന്ന വിഷയത്തെക്കുറിച്ച് പ്രഥമ അനുസ്മരണ സിമ്പോസിയം നടത്തി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു വിഷയാവതരണം നടത്തി.

ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, സിഎംസി ഹോളിക്യൂന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. പ്രസന്ന, സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ പ്രതികരണം നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.

മേജര്‍ ആര്‍ച്ച്ബിഷപ്പിന്
അതിരൂപതയുടെ വരവേല്‍പ്പ്

സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് അതിരൂപതയുടെ ഔദ്യോഗിക സ്വീകരണം നല്‍കി. കൊച്ചുപള്ളിയില്‍നിന്നു തിരുവസ്ത്രങ്ങളിഞ്ഞ് വൈദികര്‍ മുന്‍നിരയിലും തൊട്ടുപിന്നില്‍ ബിഷപ്പുമാരും മേജര്‍ആര്‍ച്ച്ബിഷപ്പും പ്രദക്ഷിണമായി വലിയപള്ളിയിലേക്കു നീങ്ങി.

പള്ളിയുടെ പ്രധാനകവാടത്തില്‍ മെത്രാപ്പോലീത്തന്‍പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന് കാനോനിക സ്വീകരണം നൽകി. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധകുർബാനയ്ക്കുശേഷം അനുസ്മരണ സന്ദേശം നല്‍കി.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ മാത്യു അറയ്ക്കല്‍, ചങ്ങനാശേരി അതിരൂപതയിലെ വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.

മാര്‍ പവ്വത്തിലിന് സ്മരണാഞ്ജലിയര്‍പ്പിക്കാന്‍ വൈദികര്‍, സന്യാസിനികള്‍, അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍, രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നൂറുകണക്കിനു വിശ്വാസികളെത്തി. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ വികാരി ജനറാള്‍മാരും വൈദികരും സിമ്പോസിയത്തിലും അനുസ്മരണ ശുശ്രൂഷകളിലും സന്നിഹിതരായിരുന്നു.

പരിപാടികള്‍ക്ക് അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന്‍ കാരിക്കൊമ്പിൽ, ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്‍റര്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ റവ.ഡോ. മാത്യു തെക്കേടത്ത്, കുടുംബക്കൂട്ടായ്മാ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, മെത്രാപ്പോലീത്തന്‍പള്ളി കൈക്കാരന്‍മാരായ എ.ജെ. ജോസഫ്, ബാബു കളീക്കല്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാഷ്‌ട്രീയകക്ഷി നേതാക്കളായ രമേശ് ചെന്നിത്തല, കെ.സി. ജോസഫ്, പി.സി. തോമസ്, ജോബ് മൈക്കിള്‍ എംഎല്‍എ, ടോമി കല്ലാനി, ജോസഫ് വാഴയ്ക്കന്‍, ജോസി സെബാസ്റ്റ്യന്‍, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളായ കൊടിക്കുന്നില്‍ സുരേഷ്, തോമസ് ചാഴികാടന്‍, ഫ്രാന്‍സിസ് ജോര്‍ജ്, സി.എ. അരുണ്‍കുമാര്‍ തുടങ്ങിയവർ പവ്വത്തില്‍ പിതാവിന്‍റെ കബറിടത്തില്‍ പുഷ്പാഞ്ജലിയര്‍പ്പിച്ചു.