പോരാട്ടം മുറുകി; മുന്നണികൾ രണ്ടാംഘട്ട പ്രചാരണത്തിൽ
Wednesday, March 27, 2024 11:56 PM IST
കായംകുളം: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ പോരാട്ടം മുറുകി. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിൽ കണ്ടും ആരാധനലാലയങ്ങൾ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയും റോഡ് ഷോ നടത്തിയും സ്ഥാനാർഥികൾ തങ്ങളുടെ ഒന്നാം ഘട്ട പ്രചാരണത്തിനു തുടക്കം കുറിച്ചെങ്കിൽ ഇപ്പോൾ മണ്ഡല അടിസ്ഥാനത്തിൽ സ്വീകരണ പരിപാടികളോടെ രണ്ടാം ഘട്ട പ്രചാരണത്തിലേക്കു കടന്നിരിക്കുകയാണ്. കൊടുംചൂടിലും ആവേശമായി മണ്ഡലം തല കൺവൻഷനുകളും പൂർത്തിയായിവരികയാണ്.

യുഡിഎഫ് സ്ഥാനാർഥി കെ. സി. വേണുഗോപാലിന്‍റെ വരവോടെ ആലപ്പുഴ ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ഇന്നലെ നേരിട്ടുള്ള പ്രചാരണത്തിന് ഇടവേള നൽകി കെ.സി. വേണുഗോപാൽ ഡൽഹിയിലേക്കു പോയി. ഇന്ത്യ മഹാസഖ്യം ഡൽഹിയിൽ 31ന് നടത്തുന്ന റാലിയുടെ വിലയിരുത്തലിനാണ് അദ്ദേഹം പോയത്. ആലപ്പുഴയുടെ കാമ്പസുകളിൽ ആവേശം പകർന്ന് കഴിഞ്ഞദിവസം അദ്ദേഹം പര്യടനം നടത്തി. സ്ഥാനാർഥിയുടെ പര്യടനവും യോഗങ്ങളുമൊക്കെയായി ഒന്നാം ഘട്ട പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് യുഡിഎഫ്. കൈവിട്ട ആലപ്പുഴ ഇത്തവണ കൈപ്പിടിയിലൊതുക്കും എന്ന ദൃഢ നിശ്ചയത്തിലാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്.

എൽഡിഎഫ് സ്ഥാനാർഥി സിറ്റിംഗ് എംപിയായ എ.എം. ആരിഫ് പ്രചാരണരംഗത്ത് ഒരുപടി മുന്നിലാണ്. എൽഡിഎഫ് രണ്ടാം ഘട്ട പ്രചാരണത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന തുടർച്ചയ്ക്ക് വോട്ട് അഭ്യർഥിച്ചാണ് ആരിഫ് പ്രചാരണരംഗത്ത് ആവേശം പകരുന്നത്. മണ്ഡലം തല സ്വീകരണ പരിപാടിക്കും എൽഡിഎഫ് തുടക്കം കുറിച്ചിട്ടുണ്ട്. ഇന്നലെ ഹരിപ്പാട് മണ്ഡലത്തിലായിരുന്നു ആരിഫിന്‍റെ സ്വീകരണ പരിപാടി. ആലപ്പുഴയുടെ ആരിഫ് എന്നും കൂടെയുണ്ടാകും അരികിലുണ്ട് ആരിഫ് എന്ന ഉറപ്പാണ് എൽഡിഎഫ് പ്രചാരണത്തിനു നൽകുന്നത്. ഹരിപ്പാട് മണ്ഡലത്തിലെ സ്വീകരണ പരിപാടി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ ഉദ്‌ഘാടനം ചെയ്തു.

എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനും മണ്ഡലത്തിൽ പ്രചാരണരംഗത്ത് ശക്തമായി മുന്നോട്ട് പോകുകയാണ്.

വനിതാ വോട്ടർമാരിൽ പ്രതീക്ഷ അർപ്പിച്ചുള്ള പ്രചാരണവും എൻഡിഎ നടത്തുന്നുണ്ട്.കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രൻ കായംകുളത്ത് റോഡ് ഷോ നടത്തിയിരുന്നു. മോദി സർക്കാരിന്‍റെ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞാണ് ശോഭ സുരേന്ദ്രൻ പ്രചാരണരംഗത്ത് മുന്നേറുന്നത്. മുന്നണി സ്ഥാനാർഥികൾക്കൊപ്പം എൻഡിഎയും പ്രചാരണരംത്ത് സജീവമായതോടെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ വാശിയേറിയ പോരാട്ടത്തിനുകളം ഒരുങ്ങുമെന്ന് ഉറപ്പായി.