വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷന്‍ ഒഴിവാക്കും
Sunday, April 28, 2024 11:06 PM IST
തീരുമാനം സ്വാഗതം ചെയ്ത് യാത്രക്കാര്‍

കടുത്തുരുത്തി: മേയ് ഒന്നുമുതല്‍ താത്കാലികമായി വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷന്‍ ഒഴിവാക്കി യാത്ര തുടരുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് സ്ഥിരം യാത്രക്കാര്‍. തിരുവനന്തപുരത്തുനിന്നു ഷൊര്‍ണൂര്‍ക്കും തിരിച്ചുമുള്ള വേണാട് എക്സ്പ്രസ് സര്‍വീസുകള്‍ എറണാകുളം സൗത്ത് ജംഗ്ഷന്‍ സ്റ്റേഷനിലെത്താതെ എറണാകുളം ടൗണ്‍ (നോര്‍ത്ത്) വഴി സര്‍വീസ് നടത്തുന്നത് യാത്രികര്‍ക്ക് വലിയ സമയലാഭമാണ് ഉണ്ടാക്കുന്നത്.

പ്ലാറ്റ്ഫോം ലഭ്യതക്കുറവില്‍ എന്നും സൗത്ത് ഔട്ടറില്‍ കിടക്കേണ്ടിവരുന്ന ഗതികേടിനും ഇതോടെ പരിഹാരമാകും. എറണാകുളം ജംഗ്ഷനിലെ അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് നിലവിലെ റൂട്ടായ എറണാകുളം ജംഗ്ഷന്‍ ഒഴിവാക്കി ടൗണ്‍ വഴി സര്‍വീസ് നടത്താന്‍ വേണാടിന് റെയില്‍വേ അനുമതി നല്‍കിയത്. ഈ തീരുമാനം സ്ഥിരമാക്കണമെന്ന് യാത്രക്കാരുടെ സംഘടനകള്‍ ആവശ്യം ഉയര്‍ത്തുന്നു.

കോട്ടയം ഭാഗത്തുനിന്നുള്ള എല്ലാ ട്രെയിനുകളും എറണാകുളം ടൗണ്‍ (നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ വേണാട് മാത്രമായിരുന്നു എറണാകുളം ജംഗ്ഷന്‍ വഴി എറണാകുളം ടൗണ്‍ സ്റ്റേഷനിലേക്ക് പോയിരുന്നത്. ഇതുമൂലം യാത്രക്കാര്‍ക്ക് അരമണിക്കൂറിലധികം സമയം നഷ്ടമായിരുന്നു. ദിവസവും രാവിലെ പത്തുമണിക്കുശേഷം സൗത്തില്‍ എത്തിയിരുന്ന വേണാട് ഇനി മുതല്‍ രാവിലെ 9.50ന് നോര്‍ത്തില്‍ എത്തുന്നത് എറണാകുളത്ത് ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകള്‍ക്ക് സൗകര്യപ്രദമാണ്.

ഇതോടെ, എറണാകുളം നോര്‍ത്ത് - ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാള്‍ 30 മിനിറ്റോളം മുന്‍പേ എത്തും. ഇത് എറണാകുളത്തിന് വടക്കോട്ടുള്ള യാത്രികര്‍ക്ക് അനുഗ്രഹമാണ്. നിലവില്‍ 12.50ന് ഷൊര്‍ണൂര്‍ എത്തിയിരുന്ന വേണാട് ഇനി മുതല്‍ 12.25ന് ഷൊര്‍ണൂര്‍ എത്തിച്ചേരും. ഇതോടെ 12.35നു ഷൊര്‍ണൂര്‍ വഴി മംഗലാപുരം വരെ പോകുന്ന ചെന്നൈ - എഗ്‌മോര്‍ മാംഗളൂര്‍ എക്സ്പ്രസില്‍ വേണാടിനെത്തുന്ന യാത്രക്കാര്‍ക്ക് തുടര്‍ യാത്രചെയ്യാം.

അതായത് ഇനിമുതല്‍ വേണാടിന് പോയാല്‍ കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ്, മംഗലാപുരം വരെയുള്ള യാത്ര സാധ്യമാവുമെന്നതും പുതിയ പരിഷ്‌കാരത്തിന്‍റെ നേട്ടമായി ചൂണ്ടിക്കാണിക്കുന്നു. ഇതേരീതിയില്‍ രാവിലെ 11.18ന് തൃശൂരില്‍ വേണാടിലെത്തുന്ന യാത്രികര്‍ക്ക് 11.35നളള ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനും ലഭിക്കും.

തിരിച്ചുള്ള യാത്രയില്‍ പതിവ് സമയത്ത് ഷൊര്‍ണൂര്‍ നിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് 5.15ന് എറണാകുളം ടൗണിലെത്തി 5.20ന് പുറപ്പെടുന്നത് നിലവിലെ സൗത്തിലെ സമയം തന്നെയായതിനാല്‍ സൗകര്യപ്രദമാണെന്ന് സ്ഥിരം യാത്രികര്‍ ചൂണ്ടിക്കാട്ടുന്നു. നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെയെത്തും. ഇതു വൈകൂന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാര്‍ക്കും ഗുണപ്രദമാണ്.

നിലവില്‍ 2.35ന് ഷൊര്‍ണൂര്‍ നിന്നും യാത്ര പുറപ്പെടുന്ന വേണാട് അതിനുപകരം 3.05ന് പുറപ്പെട്ടാല്‍ ബംഗളൂരു - എറണാകുളം ഇന്‍റര്‍സിറ്റി, ന്യൂഡല്‍ഹി - തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവയ്ക്കായി പിടിച്ചിടുന്നത് ഒഴിവാകുകയും അതുവഴി വേണാടിലെ യാത്ര വൈകുന്നേരവും കൂടുതല്‍ പ്രയോജനപ്രദമാകുകയും ചെയ്യുമെന്ന് യാത്രക്കാർ പറയുന്നു.