മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി പാതയോരത്ത് വലിച്ചെറിയുന്നു
Sunday, April 28, 2024 11:07 PM IST
മണിമല: പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കവറിലാക്കി വലിച്ചെറിയുന്നതായി പരാതി. ചെറുവള്ളിക്കും പഴയിടത്തിനും ഇടയിലാണ് മാലിന്യങ്ങൾ തള്ളുന്നത്.

അറവുമാലിന്യങ്ങളും കേടായ ഭക്ഷണവും വീട്ടിലെ മാലിന്യങ്ങളുമെല്ലാം റോഡരികില്‍ തള്ളിയിരിക്കുന്നത്. മാലിന്യങ്ങളുടെ ദുർഗന്ധംമൂലം കാൽനടയാത്രക്കാർ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണുള്ളത്. പലയിടത്തും റോഡിന്‍റെ വശം ചേര്‍ന്ന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കമെന്ന് അധികൃതർ പറയുമെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ദിവസം റോഡില്‍ പൊതിഞ്ഞുകെട്ടിക്കിടന്ന മാലിന്യങ്ങൾ വഴിയാത്രക്കാരാണ് എടുത്തു മാറ്റിയത്.

രാത്രികാലങ്ങളിൽ വാഹനങ്ങളിൽ വന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നതെന്നും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.