പത്തനംതിട്ടയിൽ കണക്കെടുപ്പുകൾ തുടരുന്നു; ബൂത്തുകളിലെ കണക്കുകളിൽ മൂന്നു മുന്നണികൾക്കും ചങ്കിടിപ്പ്
Sunday, April 28, 2024 11:07 PM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിലുണ്ടായ കുറവു സംബന്ധിച്ച് രാഷ്‌ട്രീയകക്ഷികളുടെ കണക്കെടുപ്പ് തുടരുന്നു. ബൂത്ത് അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ ആരംഭിച്ചു. സ്വന്തം തട്ടകങ്ങളിലെ വോട്ടുചോർച്ചയെ സംബന്ധിച്ചാണ് കണക്കെടുപ്പുകളേറെയും.

2019നേക്കാൾ 1,06,723 വോട്ടിന്‍റെ ചോർച്ച ഉണ്ടായപ്പോൾ മൂന്ന് മുന്നണികൾക്കും ചങ്കിടിപ്പ് വർധിക്കുകയാണ്. കഴിഞ്ഞ തവണ മൂന്ന് മുന്നണികളും നേടിയ വോട്ടിന്‍റെ ശതമാനം നേരിയ വ്യത്യാസത്തിലുള്ളതായതിനാൽ ഒരു ലക്ഷം വോട്ടുകളുടെ കുറവ് നിർണായകമാകുകയാണ്. 2014ലെ കണക്കുകളോട് ഇതിനെ താരതമ്യപ്പെടുത്താനാകില്ലെന്നുമാണ് പ്രാഥമിക നിഗമനം. പത്തുവർഷം മുന്പ് വോട്ടർമാർ പുലർത്തിയിരുന്ന രാഷ്‌ട്രീയ മനോഭാവമല്ല ഇന്നിപ്പോഴുള്ളതെന്നതു തന്നെ പ്രധാന കാരണം.

2019ൽ യുഡിഎഫ് നേടിയത് 37.08 ശതമാനം വോട്ടാണ്. എൽഡിഎഫ് 32.71 ശതമാനവും എൻഡിഎ 28.95 ശതമാനം വോട്ടും നേടി. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വോട്ട് അന്തരം കേവലം 4.31 ശതമാനം മാത്രമാണ്. രണ്ടുവർഷത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ എൽഡിഎഫ് ഇതു മറികടന്നതുമാണ്. എൻഡിഎ 2014ൽ 15.9 ശതമാനം മാത്രമായിരുന്നു വോട്ട് നേടിയത്. 2019ൽ ഇത് കുത്തനെ ഉയർത്തുകയായിരുന്നു. അന്ന് എൻഡിഎ നേടിയ വോട്ടുകൾ ഇത്തവണ നിലനിർത്തില്ലെന്ന പ്രതീക്ഷയാണ് യുഡിഎഫിനും എൽഡിഎഫിനുമുള്ളത്. ഇത് തങ്ങളുടെ പക്ഷത്തേക്ക് എത്തുമെന്ന് ഇരുവരും കണക്കുകൂട്ടുന്നു.

എന്നാൽ, എൻഡിഎ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇത്തവണ പ്രചാരണം നടത്തിയത്. പോളിംഗ് ശതമാനത്തിലെ കുറവ് മറ്റു രണ്ട് മുന്നണികൾക്കൊപ്പം എൻഡിഎയും ചർച്ച ചെയ്യുന്നുണ്ട്.

യുഡിഎഫ് അനുകൂല
മേഖലകളിൽ
പോളിംഗ് കുറവ്

യുഡിഎഫ് സാധ്യത കല്പിച്ചിരുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ആറന്മുള മണ്ഡലങ്ങളിലാണ് പോളിംഗ് ശതമാനത്തിൽ ഏറ്റവുമധികം കുറവുണ്ടായത്. പൂഞ്ഞാറിൽ ലീഡ് ചെയ്യില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് തന്നെ വ്യക്തമാക്കി കഴിഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കേരള കോൺഗ്രസ്-എം സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 16,817 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണിത്. അന്നു രണ്ടാമതെത്തിയത് ജനപക്ഷം സ്ഥാനാർഥിയും നിലവിൽ ബിജെപി നേതാവുമായ പി.സി. ജോർജായിരുന്നു. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. പി.സി. ജോർജ് എൻഡിഎ പക്ഷത്ത് എത്തിയതോടെ പൂഞ്ഞാറിലെ രാഷ്‌ട്രീയത്തിലുണ്ടായ മാറ്റം എൽഡിഎഫിന് അനുകൂലമല്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

എന്നാൽ, ഇത് യുഡിഎഫ് എങ്ങനെ അനുകൂലമാക്കുമെന്നും കണ്ടറിയേണ്ടതുണ്ട്. 2009 മുതലുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിലും ആന്‍റോ ആന്‍റണിയുടെ സ്വന്തം മണ്ഡലമായ പൂഞ്ഞാർ വ്യക്തമായ ലീഡ് നൽകിയിരുന്നു. ഇത്തവണ അതു നിലനിർത്തുമെന്ന പ്രതീക്ഷയുള്ളപ്പോഴാണ് 12 ശതമാനത്തോളം കുറഞ്ഞത്. ഇതിന്‍റെ നേട്ടം അവകാശപ്പെട്ട് എൻഡിഎ രംഗത്തെത്തിയിട്ടുമുണ്ട്.
കാഞ്ഞിരപ്പള്ളിയിലും കഴിഞ്ഞ തവണത്തേക്കാൾ പത്തു ശതമാനത്തോളം വോട്ടിംഗ് ശതമാനം കുറഞ്ഞു. കേരള കോൺഗ്രസ്-എം ഇടതുപക്ഷത്തെത്തിയതിനുശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് ലീഡ് ആദ്യം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, പ്രചാരണം ശക്തമായതിനു പിന്നാലെ യുഡിഎഫിനു പ്രതീക്ഷയേറി. പോളിംഗ് ശതമാനത്തിലെ കുറവ് ഇപ്പോൾ ഇരുകൂട്ടരുടെയും ചങ്കിടിപ്പ് വർധിപ്പിച്ചു.

ആറന്മുളയിലും പത്തു ശതമാനത്തിന്‍റെ കുറവുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ആന്‍റോ ആന്‍റണിക്കു വ്യക്തമായ ലീഡ് നൽകിവന്ന മണ്ഡലമാണ് ആറന്മുള. മണ്ഡലത്തിലെ ബൂത്തുകളുടെ കണക്കുകൾ ശേഖരിച്ചപ്പോൾ കോൺഗ്രസ് സാധ്യത കല്പിച്ചിരുന്ന മേഖലകളിലാണ് പോളിംഗ് ശതമാനം കുറഞ്ഞതെന്ന് പറയുന്നു.

അടൂരിലും കോന്നിയിലും പ്രതീക്ഷ

അടൂരിലെയും കോന്നിയിലെയും ഭേദപ്പെട്ട പോളിംഗാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ വർധിപ്പിക്കുന്നത്. 2019ൽ എൽഡിഎഫ് ലീഡ് ചെയ്ത ഏക നിയമസഭാ മണ്ഡലം അടൂരാണ്. അന്ന് ആന്‍റോ ആന്‍റണി അടൂരിൽ മൂന്നാമതായിരുന്നു. കോൺഗ്രസ് സംഘടനാ പ്രവർത്തനത്തിലെ പോരായ്മ ഇക്കുറിയും അടൂരിൽ യുഡിഎഫിനു വെല്ലുവിളിയായിരുന്നു.

ആറു ശതമാനത്തോളം വോട്ട് അടൂരിൽ കുറഞ്ഞിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട ലീഡ് തോമസ് ഐസക്കും പ്രതീക്ഷിക്കുന്നുണ്ട്. കോന്നിയിൽ പോളിംഗ് ശതമാനത്തിൽ കുറവുണ്ടെങ്കിലും ചിട്ടയായ പ്രവർത്തനം എൽഡിഎഫിന്‍റെ നേട്ടമായേക്കാം. എന്നാൽ, കോന്നിയിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് മുന്നിലെത്താറുണ്ടെന്നതാണ് അവരുടെ പ്രതീക്ഷ വർധിപ്പിക്കുന്നത്.

ബിജെപിക്ക് ഈ രണ്ട് മണ്ഡലങ്ങളിലും കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതാണ്. ഇത്തവണ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ബിജെപിക്കു വെല്ലുവിളിയാകുന്ന രണ്ട് മണ്ഡലങ്ങളാണ് കോന്നിയും അടൂരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തിരുവല്ലയും റാന്നിയും

തിരുവല്ലയിലും റാന്നിയിലും നേരിയ ലീഡ് പ്രതീക്ഷിക്കുന്നത് യുഡിഎഫാണ്. എട്ടു ശതമാനത്തോളം പോളിംഗ് കുറഞ്ഞതാണ് ലീഡ് പ്രതീക്ഷ താഴേക്ക് എത്തിച്ചത്. ആന്‍റോ ആന്‍റണി രണ്ട് മണ്ഡലങ്ങളിലും മെച്ചപ്പെട്ട ലീഡ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സംഘടനാ പ്രവർത്തനത്തിൽ രണ്ട് മണ്ഡലങ്ങളിലും ഗുരുതരമായ പിഴവുണ്ടായതായാണ് വിലയിരുത്തൽ. ബൂത്ത് അടിസ്ഥാനത്തിൽ പ്രചാരണം വളരെ മോശമായിരുന്നു.

എൽഡിഎഫ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും സ്ഥാനാർഥിയുടെ സ്വാധീനവും രണ്ട് മണ്ഡലങ്ങളിലും അവരുടെ പ്രതീക്ഷയും വർധിപ്പിക്കുന്നു. പോളിംഗ് കുറവായ മേഖലകളുടെ കണക്കുകൾ എടുത്തു പരിശോധിച്ചപ്പോൾ തങ്ങളുടെ വോട്ടുകൾ കൃത്യമായി എത്തിയിട്ടുണ്ടെന്ന് എൽഡിഎഫ് നേതാക്കൾ പറയുന്നു.

എൻഡിഎയുടെ ശക്തികേന്ദ്രങ്ങളിൽ പലയിടത്തും വോട്ട് കുറഞ്ഞതായും വിലയിരുത്തപ്പെടുന്നു.