മീനച്ചിലാറ്റില്‍ മാലിന്യം തള്ളുന്നു; നോക്കുകുത്തിയായി നഗരസഭ
Sunday, April 28, 2024 11:07 PM IST
ഈരാറ്റുപേട്ട: വേനല്‍ കടുത്തതോടെ ഒഴുക്ക് നിലച്ച മീനച്ചിലാറ്റിലും മറ്റു ജലസ്രോതസുകളിലും മാലിന്യം തള്ളുന്നതു തടയുന്നതിന് ഈരാറ്റുപേട്ട നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നു നാട്ടുകാരുടെ പരാതി.

ഒഴുക്ക് നിലച്ച പുഴകളിലും തോട്ടിലും മാലിന്യങ്ങള്‍ അടിഞ്ഞുകിടക്കുകയാണ്. പുഴയോരത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങൾഎന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ മീനച്ചിലാറ്റിലേക്ക് പുറന്തള്ളുന്നതായും ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

തെക്കേക്കര മുതൽ മുഹിയുദീൻ പള്ളി കോസ്‌വേ വരെയുള്ള പുഴയുടെ വശങ്ങളിൽ മാലിന്യക്കൂമ്പാരമാണ്. പുഴയിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്നത് കുടിവെള്ള സ്രോതസുകളെയും ബാധിക്കുമെന്നു നാട്ടുകാർ പറയുന്നു.