ദേശീയപാതയിൽ മിനുക്കുപണി; ഗതാഗതക്കുരുക്കു രൂക്ഷം
Sunday, May 5, 2024 2:08 PM IST
കൊരട്ടി: കൊരട്ടി മുതൽ പൊങ്ങം വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയായതോടെ നിർമാണത്തിലെ അപാകതകൾക്കു പരിഹാരമായി ഹൈവേ അഥോറിറ്റി മിനുക്കുപണി തുടങ്ങി. ഇതോടെ വാഹനക്കുരുക്കും രൂക്ഷമാവുകയാണ്.

കൊരട്ടി, ജെടിഎസ്, പെരുമ്പി, ചിറങ്ങര, പൊങ്ങം മേഖലകളിലെ റോഡിൽ രൂപപ്പെട്ട ചാലുകളും മിനുസമായ പ്രതലവും തിട്ടയും അപകടങ്ങൾക്കു കാരണമാകുന്നുവെന്ന തിരിച്ചറിവാണു പ്രശ്നബാധിത ഇടങ്ങളിലെ അറ്റകുറ്റപ്പണികൾക്ക് ഹൈവേ അധികാരികളെ പ്രേരിപ്പിക്കുന്നത്.
വാഹനങ്ങളുടെ കൂട്ടിയിടികളെക്കുറിച്ചും അപകടങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിനെക്കുറിച്ചും നിരന്തരമായി വരുന്ന വാർത്തകൾക്കു പിന്നാലെ മഴയും വില്ലനാകുമോയെന്ന ആശങ്കയും നവീകരണ പ്രവർത്തികൾക്ക് ആക്കംകൂട്ടി.

ഗതാഗതസ്തംഭനം ഒഴിവാക്കാൻ ഒരുവരി ട്രാക്കിലൂടെയും സർവീസ് റോഡിലൂടെയും വാഹനസഞ്ചാരം ക്രമീകരിക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ ബാഹുല്യം ഗതാഗതക്കുരുക്കിനു കാരണമാവുകയാണ്. വൈകിയാണെങ്കിലും റോഡിന്‍റെ അപാകതകൾക്കു പരിഹാരം കാണാൻ ഹൈവേ അധികാരികൾ തയാറായതിന്‍റെ ആശ്വാസത്തിലാണ് പ്രദേശവാസികളും യാത്രക്കാരും.