എളവള്ളി ഗ്രാമപഞ്ചായത്തിന്‍റെ കരുതല്‌; വാകപ്പുഴയ്ക്ക് ശാപമോക്ഷം
Sunday, May 5, 2024 2:08 PM IST
ചിറ്റാട്ടുകര: വാകപ്പുഴയ്ക്ക് ശാപമോക്ഷമൊരുക്കി ജലസംരക്ഷണ രംഗത്ത് എളവള്ളി ഗ്രാമപഞ്ചായത്തിന്‍റെ മാതൃകാ പ്രവർത്തനം.

എളവള്ളി ഗ്രാമപഞ്ചായത്തിന്‍റെയും തോളൂർ ഗ്രാമപഞ്ചായത്തിന്‍റെയും അതിർത്തിപങ്കിടുന്ന വാകപ്പുഴയിലെ തടസങ്ങൾ നീക്കിയതോടെ ഇനി സ്വതന്ത്രമായി ഒഴുകാം. പുഴയിൽ നീരൊഴുക്കിന് തടസമായി നിൽക്കുന്ന മൺതിട്ടകളും പാറക്കെട്ടുകളും കൈതക്കാടുകളും നീക്കംചെയ്തുകൊണ്ടാണ് ഗ്രാമപഞ്ചായത്ത് ഈ അഭിമാനനേട്ടം കൈവരിക്കുന്നത്. പുഴയിൽനിന്ന് ലഭ്യമാകുന്ന ചെളിയും മണ്ണും പ്രത്യേകമായ സ്ഥലത്ത് നിക്ഷേപിച്ച് പിന്നീട് ലേലം ചെയ്യും.

പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസം നേരിടുന്നതുമൂലം വാകപ്പുഴ കരകവിഞ്ഞ് കാക്കത്തിരുത്ത് പ്രദേശത്ത് എല്ലാവർഷവും വെള്ളംകയറി ഗതാഗതം തടസപ്പെടാറുണ്ടായിരുന്നു. പദ്ധതി പൂർത്തീകരിക്കുന്നതോടെ കാക്കത്തിരുത്ത് പ്രദേശത്തെ നിരന്തര വെള്ളപ്പൊക്ക ഭീഷണി ഇല്ലാതാക്കാനും വേനൽക്കാലത്ത് വാഴാനി ഡാമിൽനിന്നു തുറന്നുവിടുന്ന വെള്ളം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ധാരാളമായി സംഭരിക്കാനും കഴിയുമെന്ന് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിയോ ഫോക്സ് പറഞ്ഞു.

2023 -24 വർഷത്തെ പദ്ധതി വിഹിതത്തിൽനിന്നു 15 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്. പ്രസ്തുത തുക മൈനർ ഇറിഗേഷൻ വകുപ്പിൽ ഡെപ്പോസിറ്റ് ചെയ്ത് ടെന്‌ഡർ നടപടികൾ പൂർത്തീകരിച്ചാണ് പദ്ധതി ആരംഭിച്ചത്.

600 മീറ്റർ ദൂരമാണ് ഈ വർഷത്തെ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വരും വർഷങ്ങളിൽ തുടർ പദ്ധതിക്കായി കൂടുതൽ പണം വകയിരുത്താനാണ് ഗ്രാമപഞ്ചായത്ത് തീരുമാനം.