സ്വതന്ത്രമനുഷ്യനായി ജീവിക്കാൻ ഗുരുവിന്‍റെ വചനങ്ങൾ സഹായിക്കും: സ്വാമി ശുഭാംഗാനന്ദ
Sunday, May 5, 2024 2:08 PM IST
തൃശൂർ: ഇന്നത്തെ സമൂഹത്തിൽ മതങ്ങൾ വളരുകയും വിശ്വാസികൾ പെരുകുകയും ചെയ്യുന്നുണ്ടെങ്കിലും മനുഷ്യർ അധഃപതിക്കുകയാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. കേരള സാഹിത്യ അക്കാദമി ആലുവ സർവമതസമ്മേളനത്തിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാറിന്‍റെയും പലമതസാരവുമേകം എന്ന പുസ്തകത്തിന്‍റെ പ്രകാശനത്തിന്‍റെയും ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മതാധികാരികൾ ആത്മീയവാണിജ്യത്തിലൂടെ ജനതയെ ചൂഷണം ചെയ്യുന്ന കാലത്ത് സ്വതന്ത്രമനുഷ്യനായി ജീവിക്കണമെന്നും അതിന് ഗുരുവിന്‍റെ സന്ദേശങ്ങൾ മാർഗമാകണമെന്നും അദ്ദേഹം പറഞ്ഞു. നന്നാകാനും ഒന്നാകാനുമാണ് സമ്മേളനം നൽകിയ സന്ദേശം. ആ സന്ദേശം എത്രമാത്രം നമുക്കു പ്രായോഗികമാക്കാനായി എന്ന് ആത്മപരിശോധന നടത്തണമെന്നും സ്വാമി ചൂണ്ടിക്കാട്ടി.

സമ്മേളനത്തിൽ സാഹിത്യ അക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദൻ, സാറാ ജോസഫ്, ഷൗക്കത്ത്, സി.പി. അബൂബക്കർ, വി.കെ.കെ. രമേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് -സർവമതസമ്മേളനവും ഗുരുവിന്‍റെ മതദർശനവും- എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. ഖദീജാ മുംതാസ്, കെ.പി. രാമനുണ്ണി, ഡോ. എം.എ. സിദ്ദീഖ് എന്നിവർ പ്രബന്ധാവതരണം നടത്തി.

ആലുവ സർവമതസമ്മേളനത്തെക്കുറിച്ച് ഡോ. സുനിൽ പി. ഇളയിടം എഡിറ്റുചെയ്ത് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച "പലമതസാരവുമേകം’ എന്ന പുസ്തകം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ ഡോ. ഖദീജാമുംതാസിനു നൽകി പ്രകാശനം ചെയ്തു. ഡോ. സുനിൽ പി. ഇളയിടം പുസ്തകം പരിചയപ്പെടുത്തി. അശോകൻ ചരുവിൽ, വിജയരാജമല്ലിക, എൻ.ജി. നയനതാര, കെ.എസ്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.