ഏനാക്കുളം പുല്ലും ചണ്ടിയും നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിൽ
Tuesday, May 7, 2024 1:55 AM IST
ഏനാമാക്കൽ: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ ഒരു ഏക്കർ വിസ്തൃതിയിലുള്ള ഏനാക്കുളം പുല്ലും ചണ്ടിയും നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ഏനാക്കുളത്തിന്‍റെ നവീകരണത്തിനായി രണ്ടുഘട്ടങ്ങളിലായി അരക്കോടി രൂപ ചെലവഴിച്ചെങ്കിലും ആവശ്യമായ തുടർപ്രവർത്തനങ്ങൾ ഇല്ലാതിരുന്നതു കുളത്തെ നാശത്തിന്‍റെ വക്കിലെത്തിച്ചു.

അയൽ പ്രദേശങ്ങളിൽനിന്നു പോലും കടുത്ത വേനലിൽ നിരവധി പേരാണു കുളിക്കാനും അലക്കാനുമായി ഏനാക്കുളത്തിൽ എത്തിയിരുന്നത്. 2017ൽ ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിട്ട് കുളത്തിന്‍റെ പാർശ്വങ്ങൾ കരിങ്കൽഭിത്തി കെട്ടി ബലപ്പെടുത്തുകയും കുളം ആഴംകൂട്ടി നവീകരിക്കുകയും ചെയ്തിരുന്നു.

തൊട്ടടുത്ത വർഷം ഉണ്ടായ പ്രളയത്തിൽ വീണ്ടും ചണ്ടിയും കുളവാഴയും നിറഞ്ഞു കുളം ഉപയോഗശൂന്യമായി. അന്നത്തെ ജില്ലാ കളക്ടറായിരുന്ന ടി.വി. അനുപമ കുളം സന്ദർശിക്കുകയും നവീകരണത്തിനു പ്രത്യേകം പദ്ധതി രൂപീകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

പഞ്ചായത്ത് തൊഴിലുറപ്പു തൊഴിലാളികളെയും യുവജന സംഘടനകളെയും ഉപയോഗപ്പെടുത്തി കുളം വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ വിജയം കണ്ടില്ല. ജില്ലാ പഞ്ചായത്ത് വീണ്ടും 25 ലക്ഷം രൂപ ചെലവിട്ട് ഏനാക്കുളം നവീകരണം നടത്തി. ചണ്ടിയും പായലും കുളത്തിലേക്കു ചാഞ്ഞിരുന്ന പാഴ്മരങ്ങളും നീക്കി. വശങ്ങളിൽ ടൈൽ പാകി മനോഹരമായ നടപ്പാതയും കൈവരിയും നിർമിച്ചു. തകർന്ന കുളക്കടവ് പുനർനിർമാണം നടത്തി.

ചണ്ടിയും പായലും കുളത്തിലേക്കു ചാഞ്ഞിരുന്ന പാഴ്മരങ്ങളും നീക്കി. വശങ്ങളിൽ ടൈൽ പാകി മനോഹരമായ നടപ്പാതയും കൈവരിയും നിർമിച്ചു.

തകർന്ന കുളക്കടവ് പുനർനിർമാണം നടത്തി. കുളക്കരയിൽ വ്യായാമത്തിനെത്തുന്നവർക്ക് വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കി കുളം നാടിനു സമർപ്പിച്ചു. എന്നാൽ, ഇപ്പോൾ കുളത്തിലേക്ക് ഇറങ്ങാൻ കഴിയാത്തവിധം പുൽക്കാടുകൾ നിറഞ്ഞ സ്ഥിതിയാണ്. സമയാസമയങ്ങളിൽ ഗ്രാമപഞ്ചായത്ത് ശുചീകരണം നടത്താത്തതുമൂലമാണു കുളം നശിക്കുന്നതെന്നാണു പരാതി.
വരൾച്ച കഠിനമായി തുടരുമ്പോൾ ഏനാക്കുളം ഉപയോഗപ്രദമാക്കാനുള്ള അടിയന്തര നടപടികൾ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.