നിർമാണ സാമഗ്രികൾ എത്തി; തിരുവോണത്തിനുമുമ്പ് ചിറങ്ങര മേൽപ്പാലം യാഥാർഥ്യമാകുമെന്നു സൂചന
Tuesday, May 7, 2024 1:55 AM IST
കൊരട്ടി: ചിറങ്ങര റെയിൽവേ മേൽപ്പാലം സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി. റെയിൽവേ ട്രാക്കിനു മുകളിലെ സ്പാനുകൾ സ്ഥാപിക്കുക എന്ന പ്രധാന കടമ്പ കഴിഞ്ഞതോടെ ബാക്കിയുള്ള നിർമാണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം. ഇതിന്‍റെ ഭാഗമായി നിർമാണ സാമഗ്രികൾ ഇന്നലെ പുലർച്ചെ എത്തി. ഇന്നു മുതൽ നിർമാണം തുടങ്ങുമെന്നാണ് അറിയുന്നത്.

തിരുവോണത്തിനുമുമ്പുതന്നെ മേൽപ്പാലം യാഥാർഥ്യമാകുമെന്നാണ് സൂചന. വലിയ ക്രെയിനുകൾ ഉപയോഗിച്ച് കേവലം മൂന്നുമണിക്കൂർ സമയംകൊണ്ട് ട്രാക്കിനു മുകളിലെ ഗർഡറുകൾ കഴിഞ്ഞമാസം സ്ഥാപിച്ചിരുന്നു. ട്രാക്കിന് മുകളിലെ ജോലികൾ റെയിൽവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. തമിഴ്നാട്ടിലെ ടൂൾ ഫാബ് കമ്പനിയുടെ നേതൃത്വത്തിലാണ് സ്ട്രക്ച്ചറൽ പണികൾ നടന്നത്. ട്രാക്കിനു മുകളിലുള്ള സ്പാനുകളുമായി ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ജോലിയാണ് പ്രധാനമായും ഇനി പൂർത്തിയാക്കാനുള്ളത്.

റെയിൽ ക്രോസ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആരംഭിച്ച പത്തു മേല്പാലങ്ങളിലൊന്നാണ് ചിറങ്ങരയിലേത്. 2021 ജനുവരിയിലാണ് നിർമാണോദ്ഘാടനം നടന്നത്. സർക്കാർ കിഫ്ബി ഫണ്ടിൽനിന്നു 22.61 കോടി രൂപ വിനിയോഗിച്ച് ആർബിഡിസി മുഖേന ഒരു വർഷംകൊണ്ടു പൂർത്തിയാക്കാനായിരുന്നു തീരുമാനം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ നേതൃത്വത്തിൽ നടന്ന നിർമാണ പ്രവൃത്തികൾ ആദ്യഘട്ടത്തിൽ ദ്രുതഗതിയിലായിരുന്നു. എന്നാൽ നിർമാണം അവസാന ഘട്ടത്തിലെത്തിയപ്പോൾ ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളിൽ അമർഷമുണ്ടാക്കി. റെയിൽവേ ഗേറ്റ് അടച്ചതിനാൽ കഴിഞ്ഞ മൂന്നര കൊല്ലമായി കിലോമീറ്ററുകൾ കറങ്ങി തിരിഞ്ഞു വരേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.

298 മീറ്റർ ദൂരമുള്ള ഈ പാലത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിലെത്തിയെങ്കിലും ഇനിയും നീണ്ടു പോകരുതെന്ന ആവശ്യമാണ് നാട്ടുകാർക്ക് മുന്നോട്ടുവയ്ക്കാനുള്ളത്.