പുഴയിൽനിന്നു പോകാതെ കാട്ടാനകൾ
Wednesday, May 8, 2024 1:33 AM IST
അതിരപ്പിള്ളി: കടുത്ത വേനലിൽ കാട്ടരുവികളും ചോലകളും വറ്റിവരണ്ടതോടെ ചാലക്കുടിപ്പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടം തിരികെ പോകാതെ പുഴയിലെ തുരുത്തുകളിൽ തമ്പടിക്കുന്നു.

സാധാരണ സന്ധ്യയാകുന്നതോടെ പുഴയിലേക്കെത്തുന്ന കാട്ടാനകൾ നേരം വെളുക്കുന്നതോടെ കാടുകയറുകയാണ് പതിവ്. ഇപ്പോൾ ആനകൾ തുരുത്തുകളിൽതന്നെ തുടരുകയാണ്.

ഉൾവനങ്ങളിൽ ജലക്ഷാമം രൂക്ഷമായതോടെ വെള്ളം കുടിക്കാനും ശരീരം തണുപ്പിക്കാനുമായാണ് ആനക്കൂട്ടം പുഴയിൽ എത്തുന്നത്. കടുത്ത വേനലിൽ കാടിനകത്തെ പച്ചപ്പു കരിഞ്ഞുണങ്ങിയതുമൂലം ആനകൾക്കു തീറ്റയും ലഭിക്കുന്നില്ല. പുഴയുടെ അരികിലായി ഈറ്റയും പുല്ലും യഥേഷ്ടം ലഭിക്കുന്നതും ആനകൾക്ക് ആകർഷണമാണ്.

വർഷങ്ങൾക്കു മുൻപ് വേനൽ കടുത്തപ്പോൾ കാടിനുള്ളിൽ വനംവകുപ്പ് ജലസംഭരണികൾ നിർമിച്ചിരുന്നു. എന്നാൽ സംരക്ഷിക്കാത്തതിനാൽ ഇവ നശിച്ചു. വനത്തിൽ വെള്ളം കിട്ടാതാകുന്പോൾ വന്യമൃഗങ്ങൾ കാടിറങ്ങുന്നതു പതിവായിരിക്കുകയാണ്.