ഗായത്രിപ്പുഴയിൽ ചാലുകീറി മീറ്റ്ന തടയണയിലേക്ക് വെള്ളമെത്തിച്ചു
Monday, May 6, 2024 1:28 AM IST
ഒറ്റപ്പാലം: ഭാരതപ്പുഴ മീറ്റ്ന തടയണയിലേക്ക് ഗായത്രിപ്പുഴയിൽനിന്ന് വെള്ളമെത്തി. നഗരസഭാധികൃതർ മന്ത്രി കെ. രാധാകൃഷ്ണനുമായി ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഗായത്രിപ്പുഴയിൽ കൊണ്ടാഴിഭാഗത്ത് കെട്ടിക്കിടക്കുന്ന വെള്ളമാണ് മീറ്റ്നയിലേക്കെത്തിച്ചത് . ഒന്നരക്കിലോമീറ്റർ ദൂരമുള്ള സ്ഥലത്തുനിന്ന് യന്ത്രസഹായത്താൽ ചാലെടുത്ത് പൈപ്പിട്ടാണ് വെള്ളമെത്തിച്ചത്.

ഇവിടെ പാലംപണി നടക്കുന്നതിനാൽ പുഴയിൽ അത്യാവശ്യം വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഗായത്രിപ്പുഴയിൽ കൊണ്ടാഴി- കുത്താമ്പുള്ളി പാലം പണിയാണ് നടന്നുവരുന്നത്.

ഇതിനുവേണ്ടി മണ്ണിട്ടുനികത്തിയതിന് സമീപമാണ് വെള്ളം കെട്ടി നിൽക്കുന്നത്. തടയണയിൽ അത്യാവശ്യത്തിന് വെള്ളമെത്തിയാൽ മാത്രമേ ചാലെടുത്ത് പമ്പ്ഹൗസിന് സമീപത്തേക്ക് എത്തിക്കാൻ കഴിയൂയെന്ന പ്രശ്നം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഗായത്രിപ്പുഴയിൽനിന്നുള്ള വെള്ളമെത്തിയാൽ ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് ജല അഥോറിറ്റി പ്രതീക്ഷിക്കുന്നത്.

നിലവിൽ ഒരു മോട്ടോർ ഉപയോഗിച്ചാണ് പമ്പിംഗ് നടക്കുന്നത്. അതുകൊണ്ട് വെള്ളം വിതരണം മേഖല തിരിച്ചാക്കിയിട്ടുണ്ട്.

ഇന്നലെ അമ്പലപ്പാറ ഗ്രാമപ്പഞ്ചായത്തിലേക്ക് വെള്ളം വിതരണം ചെയ്തു. ഇന്നു ഒറ്റപ്പാലം നഗരസഭയിലെ വിവിധ മേഖലകളിലേക്കു ജലം വിതരണം ചെയ്യാനാണ് ജല അഥോറിറ്റി പദ്ധതിയിട്ടിട്ടുള്ളത്.

ഒറ്റപ്പാലം കഴിയുന്നതിനു പിന്നാലെ വീണ്ടും അമ്പലപ്പാറയിലേക്ക് വെള്ളം നൽകും. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ ഗ്രാമപ്പഞ്ചായത്തിന്‍റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസാണ് മീറ്റ്‌നയിലെ തടയണ.