25 വർഷത്തെ അന്വേഷണം, ഒടുവിൽ മകൻ അമ്മയെ കണ്ടെത്തി
Wednesday, May 8, 2024 1:33 AM IST
വടക്കഞ്ചേരി: നഷ്ടമായെന്ന് കരുതിയ അമ്മയെ 25 വർഷത്തിനുശേഷം കണ്ടുമുട്ടിയപ്പോൾ 28കാരനായ പാനികുമാർ സന്തോഷം‌കൊണ്ട് പൊട്ടിക്കരഞ്ഞു.

അമ്മയെ ചേർത്തുപിടിച്ച് ആ യുവാവ് പലതവണ അമ്മയെ ചുംബിച്ചു. മകനെ ആശ്വസിപ്പിച്ച് അമ്മ രാമലക്ഷ്മിയും സന്തോഷാശ്രുക്കൾ പൊഴിച്ചപ്പോൾ ആ മാതൃസ്നേഹത്തിന്‍റെ സ്നേഹസംഗമം കണ്ടു നിന്നവരുടെയും കണ്ണുകൾ നിറഞ്ഞു.

അശരണരും അനാഥരുമായ അമ്മമാർക്ക് സംരക്ഷണം നൽകുന്ന മംഗലംപാലത്തെ ദൈവദാൻ സെന്‍ററിലായിരുന്നു ഈ അപൂർവ കൂടിക്കാഴ്ച. എത്ര വർഷങ്ങൾ പിന്നിട്ടാലും അമ്മ-മക്കൾ ബന്ധം അത് മറ്റെന്തിനോളമാകില്ലെന്നു സിസ്റ്റർ മേരി പറഞ്ഞു.

മാതാപിതാക്കൾ എത്ര ബലഹീനരായാലും അവർ നൽകുന്ന സംരക്ഷണവും കരുതലും വിലമതിക്കാനാകില്ലെന്ന തിരിച്ചറിവുകൂടിയായിരുന്നു അമ്മയെ കണ്ടെത്തിയപ്പോഴുള്ള പൂജാരിയായ മകന്‍റെ സന്തോഷ പ്രകടനങ്ങൾ.

ആന്ധ്രാപ്രദേശാണ് ഇവരുടെ നാട്. ചെറിയ മാനസികാസ്വസ്ഥ്യമുണ്ടായിരുന്ന അമ്മയെ മൂന്നു വയസുള്ളപ്പോഴാണ് പാനികുമാറിന് നഷ്ടപ്പെട്ടത്.

തുടർന്ന് ഗുരുകുല സമ്പ്രദായത്തിലുള്ള ആശ്രമങ്ങളിലായിരുന്നു പാനികുമാർ പഠിച്ചതും വളർന്നതുമൊക്കെ. ഓരോ വയസ് കൂടുമ്പോഴും തന്‍റെ അമ്മ ആരാണെന്നും അവരെ കണ്ടെത്തണമെന്നമുള്ള മോഹവും മകനിൽ വളർന്നു വന്നു.

പലയിടത്തും അന്വേഷണങ്ങൾ നടത്തി. അപ്പോഴേക്കും വർഷങ്ങളേറെ കടന്നു പോയിരുന്നു. ഇതിനിടെയാണ് 63 കാരിയായ രാമലക്ഷ്മി തൃശൂരിലെ മാനസികാശുപത്രിയിൽ എത്തുന്നത്. അവിടുത്തെ ചികിത്സ കഴിഞ്ഞ് ഈ അമ്മയെ പാർപ്പിക്കാൻ ഇടമില്ലാത്ത സ്ഥിതിയുണ്ടായി. ആശുപത്രി അധികൃതർ ആലോചിച്ച് അവരെ ദൈവദാൻ സെന്‍ററിലെത്തിച്ചു.
2021 ഫെബ്രുവരി 14നാണ് രാമലക്ഷ്മി ദൈവദാൻ സെന്‍ററിലെത്തിയത്.

തൃശൂരിലെ ആശുപത്രിയിൽ വച്ച് രാമലക്ഷ്മിയുടെ പഴയ ബാഗിൽ നിന്നും കിട്ടിയ ഫോൺ നമ്പറാണ് ബന്ധങ്ങളുടെ പുനർ സമാഗമത്തിന് വഴിയൊരുക്കിയത്. ഫോൺ നമ്പർ വഴി രാമലക്ഷ്മിയുടെ സഹോദരനെ കിട്ടി.

സഹോദരൻ ഇവരെ തിരിച്ചറിഞ്ഞു.വീഡിയോ കോളിലൂടെ കണ്ടും സംസാരിച്ചും രക്തബന്ധങ്ങൾ ഉറപ്പു വരുത്തി.

പിന്നെ വൈകിയില്ല മകൻ പാനികുമാർ പാഞ്ഞെത്തി. അമ്മയെ മതിവരോളം കണ്ട് മൂന്ന് വർഷം അമ്മയെ പരിപാലിച്ച സിസ്റ്റേഴ്സിനും മറ്റു അന്തേവാസികൾക്കും നന്ദി പറഞ്ഞ് അവർ നാട്ടിലേക്ക് യാത്രയായി.