മണ്ണെടുപ്പു ക്വാറിയിൽ മന്ത്രിയുടെ സന്ദർശനം
Thursday, May 9, 2024 1:29 AM IST
ഷൊർണൂർ: തിരുമിറ്റക്കോട് പള്ളിപ്പാടത്ത് നാടിന് ഭീഷണിയായ മണ്ണെടുപ്പ് ക്വാറിയിൽ മന്ത്രി എം.ബി. രാജേഷും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. ജനങ്ങളുടെ സ്വൈര്യജീവിതം തകർത്തുകൊണ്ട് കുന്നിടിച്ച് ഖനനം നടത്തുന്ന പ്രദേശങ്ങളിലാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സന്ദർശിച്ചത്. കൂറ്റൻ പാറ താഴേക്ക് ഉരുണ്ടുവീണ സ്ഥലവും മന്ത്രി കണ്ടു. മണ്ണെടുപ്പ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മണ്ണെടുപ്പിന് പിന്നിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള വലിയ കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജനങ്ങളുടെ ആശങ്കയെ തുടർന്ന് മന്ത്രി വിഷയത്തിൽ ഇടപെടുകയും ജിയോളജിസ്റ്റ് മണ്ണെടുപ്പ് നിറുത്തൽ ഉത്തരവ് നൽകുകയും ചെയ്തിരുന്നു. തിരുമിറ്റക്കോട്, നാഗലശേരി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെമ്പ്ര കുന്നിലെ കരിങ്കൽ ക്വാറിയിലും മന്ത്രി സന്ദർശനം നടത്തി. ജനകീയ സമരത്തെ തുടർന്ന് ഖനനം നിർത്തിയ കരിങ്കൽ ക്വാറി വീണ്ടും പ്രവർത്തനം ആരംഭിച്ചതു മുതൽ ജനകീയ സമരവും നടന്നുവരികയായിരുന്നു.

സമരപന്തലിലെത്തി മന്ത്രി ജനങ്ങളുമായി സംസാരിച്ചു. ക്വാറിക്കെതിരെ അടിയന്തരമായ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ജിയോളജിസ്റ്റിന് നിർദേശം നൽകി. തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി.സുഹറ, തഹസിൽദാർ ബിന്ദു, ഭൂരേഖാ തഹസിൽദാർ ഗിരിജാദേവി, ജില്ലാ ജിയോളജിസ്റ്റ് എം.വി. വിനോദ്, അസിസ്റ്റന്‍റ് ജിയോളജിസ്റ്റ് ആരോൺ വിൽസൺ, ഡെപ്യൂട്ടി തഹസിൽദാർമാരായ കൃഷ്ണകുമാർ, മോഹനൻ മറ്റ് റവന്യു ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.