മലമ്പുഴ തുറക്കുമോ...? പ്രതീക്ഷയോടെ ജനങ്ങൾ
Thursday, May 9, 2024 1:29 AM IST
ഒറ്റപ്പാലം: മലമ്പുഴ ഡാം തുറക്കാൻ മുറവിളി. മലമ്പുഴ ഡാം തുറന്ന് ഭാരതപ്പുഴ വഴി വെള്ളമെത്തിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാണ് ജനകീയാവശ്യം. എന്നാൽ ജില്ലാ ഭരണകൂടം ഇതിനോട് മുഖംതിരിച്ചു നിൽക്കുകയാണ്.

മലമ്പുഴയിൽ ആവശ്യത്തിനു വെള്ളം ഇല്ലാത്തത് തന്നെയാണ് ഇതിന് കാരണം. ഗായത്രിപ്പുഴയിൽനിന്ന് വെള്ളമെത്തിച്ചതോടെ ഭാരതപ്പുഴയിലെ ഒറ്റപ്പാലം മീറ്റ്‌ന തടയണയിൽ വെള്ളമെത്തിയിട്ടുണ്ടെങ്കിലും ഇത് താത്കാലികമാണ്.

ഭാരതപ്പുഴയിലെ ഷൊർണൂർ, ലക്കിടി തടയണകൾ മുഴുവൻ ഉണങ്ങി വരണ്ടാണ് കിടക്കുന്നത്. 15,000ത്തോളം പേർക്ക് കുടിവെള്ളം വിതരണംചെയ്യാൻ ഉപയോഗിക്കുന്ന തടയണകളിലാണ് വെള്ളമില്ലാത്തത്. വേനൽ തീരുംവരെ മഴപെയ്യാത്തപക്ഷം എങ്ങനെ വെള്ളമെത്തിക്കുമെന്ന ആശങ്കയിലാണ് ജല അഥോറിറ്റി. മലമ്പുഴയിൽനിന്നുള്ള വെള്ളമെത്തുമെന്നാണ് ഇരുപ്രദേശത്തേയും പ്രതീക്ഷ.

പറളി, ലക്കിടി, മീറ്റ്‌ന തടയണകൾക്കുശേഷമാണ് ഷൊർണൂർ തടയണയുള്ളത്. എല്ലായിടത്തും തടയണകൾ വരണ്ടുകിടക്കുന്നതിനാൽ മലമ്പുഴവെള്ളം തുറന്നുവിട്ടാലും ഷൊർണൂർവരെ എത്തുമോയെന്ന ആശങ്കയും നിലവിലുണ്ട്.

ഷൊർണൂർ നഗരസഭയിലേക്കും വാണിയംകുളം പഞ്ചായത്തിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത് ഇവിടെനിന്നാണ്.

ഏകദേശം 10,000ത്തിലേറെ പേർക്കാണ് വെള്ളംനൽകുന്നത്. ഇതിനൊപ്പം മറ്റ് പഞ്ചായത്തുകളിലേക്ക് ടാങ്കറുകളിലും ഇവിടെനിന്ന് വെള്ളമെടുത്ത് കൊണ്ടുപോകുന്നുണ്ട്.

അതിനാൽ ഉടൻ വെള്ളമെത്താത്തപക്ഷം ഇവിടങ്ങളിലെല്ലാം കടുത്ത ക്ഷാമമുണ്ടാകും. ലക്കിടിയിൽ തടയണയിലെ കുറച്ച് വെള്ളവും സ്വകാര്യ വ്യക്തിയുടെ ജലസ്രോതസും ഉപയോഗപ്പെടുത്തി തത്‌കാലത്തേക്ക് വെള്ളം വിതരണംചെയ്യാനാണ് ലക്ഷ്യമിടുന്നത്‌.

നാലായിരത്തോളം ഗുണഭോക്താക്കളാണ് ഇവിടെയുള്ളത്. എന്നാൽ, ഇത് എത്രകാലത്തേക്ക് നടപ്പാക്കാനാകുമെന്നാണ് ആശങ്ക.

മലമ്പുഴ വെള്ളമെത്തിയാൽ ലക്കിടി തടയണയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് താത്‌കാലിക പരിഹാരമാകും.