ഡോക്ടറുടെ മൂന്നരക്കോടി തട്ടിയ കേസ്; അന്വേഷണം തുടങ്ങി
Tuesday, May 7, 2024 6:59 AM IST
തിരുവനന്തപുരം: ഉള്ളൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും 3. 5 കോടി രൂപ ഓണ്‍ലൈനിലൂ ടെ തട്ടിയെടുത്ത കേസിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് ഉപയോഗിച്ച അക്കൗണ്ട് ഉടമകളുടെ പേരു വിവരങ്ങളും കോണ്ടാക്ട് നന്പറുകളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സൈബർ പോലീസ് ബന്ധപ്പെട്ട ബാങ്കുകളോട് രേഖാമൂലം ആവശ്യപ്പെട്ടു.

അന്തർ സംസ്ഥാന സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക സൂചനകൾ. നിരവധി അക്കൗണ്ടുകളിലൂടെയാണു തട്ടിപ്പ് സംഘം പണം കവർന്നത്. തട്ടിപ്പിനുപയോഗിച്ച അക്കൗണ്ടുകൾ മരവിപ്പിക്കാനും ബാങ്കുകളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് ഉടമകളെ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ ലഭിച്ചശേഷമെ തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കൂവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ മാർച്ചിലാണു വാട്ട്സ് ആപ്പിലൂടെ തട്ടിപ്പു സംഘം ഡോക്ടറുമായി ഓണ്‍ലൈൻ ബ ന്ധം സ്ഥാപിച്ചത്. ഓണ്‍ലൈൻ വ്യാപാരത്തിലൂടെ വൻ ലാഭം കിട്ടുമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് പല തവണകളായി തന്‍റെ പക്കൽനിന്നു 3.5 കോടി രൂപ തട്ടിയെടുത്തതെന്നാണ് ഡോക്ടർ പോലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാകുന്നത്. സംഘം ഡോക്ടറിൽനിന്നും ആദ്യ ഗഡുവായി 15,000 രൂപ സ്വീകരിച്ചിരുന്നു.

ഇതിന്‍റെ ലാഭമെന്നു വിശ്വസിപ്പിച്ച് മൂന്നിരട്ടിയലധികം രൂപ തിരികെ അക്കൗണ്ട് മുഖേന തട്ടിപ്പുസംഘം നൽകുകയും ചെയ്തു. ഇതുചൂണ്ടിക്കാട്ടി പിന്നീട് പലപ്പോഴായി വൻതുക തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടുകളിലൂടെ നിക്ഷേപിച്ച ഡോക്ടർക്ക് ലാഭ വിഹിതമായുള്ള പണം അക്കൗണ്ടിലേക്കു മടക്കി അയച്ചുവെന്നു സന്ദേശങ്ങളും അയച്ചിരുന്നു. ഏറെ നാളുകൾക്കുശേ ഷം പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് വിവരം മനസിലായതെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നു.

കഴിഞ്ഞ എട്ടുമാസക്കാലത്തിനിടെ തിരുവനന്തപുരം നഗരത്തിൽനിന്നും പലരിൽ നിന്നായി എട്ടുകോടിയിൽപ്പരം രൂപയാണ് ഇത്തരത്തിൽ സംഘം തട്ടിയത്. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗം പേരും പ്രൊഫഷണലുകളാണ്. എന്നാൽ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.