വേനൽ കടുത്തു; വെള്ളനാട്ട് കുടിവെള്ളം കിട്ടാക്കനി
Wednesday, May 8, 2024 6:42 AM IST
നെടുമങ്ങാട്: കടുത്ത വേനലിൽ വെള്ളനാട്ടും പരിസരങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം.
‌കന്യാരുപാറ, കുന്നുനട, ആലംകോട്, ചെട്ടിയാംകുന്ന് പ്രദേശങ്ങളിലുള്ളവർ കുടിവെള്ളത്തിനായി പരക്കം പായുകയാണ്.കൊറ്റാമല ടാങ്കിൽനിന്നു പ്രദേശത്ത് ജലവിതരണം നടത്തുന്നുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളമെത്തുന്നില്ല.

കന്യാരുപാറ മേഖലയി ലെ നിരവധി കുടുംബങ്ങൾക്കും പൈപ്പു ലൈനിലൂടെ വെള്ളം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. ജലജീവൻ മിഷന്‍റെ കണക്ഷനുകളിൽ കൂടിയുള്ള വെള്ളവും പലയിടത്തും എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. അരുവിക്കരയിൽനിന്നും കുളക്കോട് വഴിയെത്തുന്ന ജലം വെള്ളനാട്ടും കാണിക്കപെട്ടിയിലേക്കും നൽകുന്നുണ്ട്.

കാണിക്കപ്പെട്ടിയിലേക്ക് പോകുന്ന ലൈനിൽ ജലത്തിന്‍റെ ശക്തി കുറവാണ്. ഇതുമൂലം എല്ലാ വീടുകളിലേക്കും ജലം എത്തുന്നില്ല. ഇവിടെ ഒരു ബൂസ്റ്റർ പമ്പ് സ്ഥാപിച്ചാൽ ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. അടിയന്തിരമായി കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.