ഞാങ്കക്ക് മേണ്ടത് പൂമീം പെരേം.... : അമ്പരന്ന് ന്യായാധിപനും സംഘവും
Friday, May 10, 2024 5:31 AM IST
മഞ്ചേരി: ""പൂമീം പൊരേം കിട്ട്യാല് ഞാങ്കള് ഈ ഗുഹേന്ന് എറങ്ങും സാറേ ....'' അമരമ്പലം പഞ്ചായത്തിലെ അച്ഛനളം കോളനിയിലെ മാതന്‍റെ വാക്കുകളില്‍ കോളനി സന്ദര്‍ശിച്ച ന്യായാധിപനും സംഘവും അമ്പരന്നു.

ഗോത്രനീതി പദ്ധതിയുടെ ഭാഗമായി ഇന്നലെ കോളനിയിലെത്തിയ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ഷാബിര്‍ ഇബ്രാഹിമും സംഘവുമാണ് ഗുഹാവാസികളുടെ ദുരിതജീവിതം നേരില്‍കണ്ട് അമ്പരന്നു പോയത്.

എട്ടു കുടുംബങ്ങളിലായി 23 പേരാണ് ഇവിടെ ഇന്നും ഗുഹാവാസികളായി കഴിയുന്നത്. ഒരു ഗുഹയില്‍ മാതനും മകന്‍ കാടനും ഭാര്യയും രണ്ടു കുട്ടികളുമാണ് താമസിക്കുന്നത്. വനാവകാശ നിയമപ്രകാരം ടി.കെ.കോളനിയില്‍ ഭൂമിയും വീടും ലഭിച്ചാല്‍ ഗുഹാവാസം അവസാനിപ്പിക്കാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചതായി സബ് ജഡ്ജ് പറഞ്ഞു.

ചോലനായ്ക്കര്‍ വിഭാഗത്തില്‍പെട്ട ഈ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് ജഡ്ജ് അവര്‍ക്ക് ഉറപ്പു നല്‍കി. ടി.കെ.കോളനിയില്‍ നിന്നും ഉള്‍വനത്തിലൂടെ എട്ടു കിലോമീറ്റര്‍ നടന്ന് ചെങ്കുത്തായ മല കയറിയാണ് സംഘാംഗങ്ങള്‍ ഗുഹാവാസികളുടെ ജീവിതം അടുത്തറിഞ്ഞത്.

പൂക്കോട്ടുംപാടം ഐസിസി ക്ലബുകളുടെ സഹായത്തോടെ ടാര്‍പോളിന്‍ ഷീറ്റ്, പായ, പുതപ്പ് എന്നിവ കുടുംബങ്ങള്‍ക്ക് നല്‍കി. നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി സുമിത, പാരാലീഗല്‍ വോളണ്ടിയറായ ടി.കെ.ഷീബ, ഐസിസി ക്ലബ് ഭാരവാഹികള്‍, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ജില്ലയില്‍ ഒരു വര്‍ഷം കൊണ്ട് നടപ്പാക്കുന്ന ഗോത്രനീതി പദ്ധതിയുടെ ഭാഗമായുള്ള സേവന പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ തുടരും.