വണ്ടൂരിൽ ഇടിമിന്നലിൽ കനത്ത നാശനഷ്ടം
Friday, May 10, 2024 5:31 AM IST
വണ്ടൂർ: വേനൽ മഴക്കൊപ്പമെത്തിയ ഇടിമിന്നലിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. പോരൂർ ചേരിപ്പറമ്പ് ചാത്തങ്ങോട്ട്പുറം കാട്ടുമുണ്ട ഹൗസിൽ സുബ്രഹ്മണ്യനും കുടുംബവും ഇടിമിന്നലിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. വീടിന് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇന്നലെ പുലർച്ചെയുണ്ടായ ഇടിമിന്നലിലാണ് സുബ്രഹ്മണ്യന്‍റെ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചത്. അതേസമയം വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ആ സമയം വലിയൊരു ശബ്ദം കേട്ട് ഞെട്ടി ഉണർന്നതായി സുബ്രഹ്മണ്യൻ പറയുന്നു.

വീടിന്‍റെ തറ ഭാഗത്തും ചുമരുകളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. വയറിംഗും, ടിവി അടക്കമുള്ള വൈദ്യുത ഉപകരണങ്ങളും പൂർണമായും നശിച്ചിട്ടുണ്ട്. ഇടിമിന്നലേറ്റ് അടുക്കള ഭാഗത്ത് ചുമരിൽ വലിയൊരു ദ്വാരം രൂപപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ വണ്ടൂർ മേഖലയിൽ ഒൻപത് വൈദ്യുതികാലുകൾ തകർന്നു.

കൊട്ടംമ്പാറയിൽ മാത്രം അഞ്ച് വൈദ്യുതി കാലുകളാണ് പൊട്ടിവീണത്. പ്രദേശത്തെ പെരുമുണ്ടശേരി മനോഹരന്‍റെ വീടിന്‍റെ മുൻവശത്ത് ഇറക്കിക്കെട്ടിയ ഷീറ്റ് വൈദ്യുതികാൽ പൊട്ടിവീണതിനെ തുടർന്ന് തകർന്നു.

ബുധനാഴ്ച രാത്രിയോടെ വീശിയ കാറ്റിലാണ് ഈ ഭാഗത്തെ വൈദ്യുതി കാലുകൾ തകർന്നത്. ഇന്നലെ രാവിലെ ഏഴുമണിയോടെ വൈദ്യുതി ജീവനക്കാർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തുടർന്ന് വൈകുന്നേരം നാലുമണിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു.