ഭൂമി രജിസ്ട്രേഷന് നിയന്ത്രണം; വനാതിർത്തി മേഖലയിൽ കർഷകർക്ക് ദുരിതം
Tuesday, May 7, 2024 1:21 AM IST
ആലക്കോട്: ഉദയഗിരി, ആലക്കോട്, വെള്ളാട് വില്ലേജുകളിലെ 292/1 എയിൽപ്പെട്ട 24,000 ഏക്കർ പ്രദേശത്തെ ഭൂമി കൈമാറ്റ രജിസ്ട്രേഷന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ് വന്നതോടെ ഈ മേഖലയിൽ ഭൂമി രജിസ്ട്രേഷൻ അവതാളത്തിലായി. ഭൂമി വനഭൂമിയിൽപ്പെട്ടതല്ലെന്ന് അതാത് വില്ലേജ് ഓഫീസർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ഇനി മുതൽ രജിസ്ട്രേഷൻ നടപടിയുമായി മുന്നോട്ടു പോകാനാകൂ.

അന്വേഷണം നടത്തി സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം വരുന്നത് കർഷകരിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വനവുമായി അതിർത്തി പങ്കിടാത്ത പ്രദേശങ്ങളിൽ പോലും ഭൂമി രജിസ്ട്രേഷൻ ചെയ്യുന്നതിന് സർക്കാരിന്‍റെ പുതിയ നിയന്ത്രണം തടസം സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. വന്യമൃഗശല്യവും കാർഷിക മേഖലയിലെ തകർച്ചയും കാരണം ദുരിതത്തിലായ കർഷകർക്ക് സർക്കാരിന്‍റെ ഈ നടപടി തിരിച്ചടിയായി. അതോടൊപ്പം സർക്കാരിന് രജിസ്ട്രേഷൻ വഴിയുള്ള വരുമാനത്തെയും ഇതു ബാധിച്ചു.

തടസം കർണാടക
അതിർത്തിയിലും

കർണാടക വനംവകുപ്പ്-മുണ്ട് റോട്ട് റേഞ്ച് അതിർത്തിയിലെ തളിപ്പറമ്പ് താലൂക്കിന്‍റെ ഭൂമിയിൽ രജിസ്ട്രേഷന് കർണാടകയിലെ മടിക്കേരി, വീരാജ്‌പേട്ട ഡിഎഫ്ഒമാരുടെ സർട്ടിഫിക്കറ്റ് വേണം. നേരത്തെ അതത് പ്രദേശത്തെ കർണാടക വനംവകുപ്പ് ഫോറസ്റ്ററുടെ ഓഫീസിൽ അപേക്ഷ നൽകി സ്ഥലം കർണാടകത്തിൽപ്പെട്ടതല്ലെന്ന് സർട്ടിഫിക്കറ്റ് വാങ്ങി അതുകൂടി ചേർത്തായിരുന്നു ഡിഎഫ്ഒമാർക്ക് അപേക്ഷ നൽകിയിരുന്നത്. ഇതുമൂലം ഉടൻ തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

ഇപ്പോൾ ഫോറസ്റ്റ് ഓഫീസിൽ അപേക്ഷ സ്വീകരിച്ച് സർട്ടിഫിക്കറ്റ് നൽകുന്നില്ല. ഇതുമൂലം അതിർത്തി മേഖലയിൽ നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്. ഉദയഗിരി പഞ്ചായത്തിലെ മാമ്പൊയിൽ, ജോസ്ഗിരി, ചീക്കാട് മേഖലയിൽ മാത്രം 150 ലധികം കർഷകർ സർട്ടിഫിക്കറ്റ് കിട്ടാതെ ദുരിതത്തിലാണ്. സാങ്കേതിക പ്രശ്നം പറഞ്ഞ് കർഷകരെ നിരവധി തവണ ഓഫീസുകളിൽ കയറി ഇറങ്ങി നടത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യം.