ചന്ദനപ്പള്ളി തിരുനാൾ: തിരുശേഷിപ്പ് പ്രതിഷ്ഠയും ചെന്പെടുപ്പ് റാസയും ഇന്ന്
Tuesday, May 7, 2024 3:53 AM IST
പത്തനംതിട്ട: ചന്ദനപ്പള്ളി സെന്‍റ് ജോർജ് മലങ്കര തീർഥാടന കത്തോലിക്കാ പള്ളിയിലെ തിരുനാളിന്‍റെ പ്രധാന ദിനം ഇന്ന്. വിശുദ്ധ ഗീവർഗീസ് സഹദയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും ചെന്പെടുപ്പ് റാസയും ഇന്നു ചന്ദനപ്പള്ളിയെ ഭക്തിസാന്ദ്രമാക്കും.

ഇന്നലെ രാവിലെ നൊവേനയെത്തുടർന്ന് ജംഗ്ഷൻ കുരിശടിയിൽ തിരുസ്വരൂപ പ്രതിഷ്ഠ നടന്നു. ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാനയും ഇടവക ജോർജിയൻ ഹെൽത്ത് മിനിസ്ട്രിയുടെ ഉദ്ഘാടനവും ആരോഗ്യപ്രവർത്തകരെ ആദരിക്കലും നടന്നു. ഹെൽത്ത് മിനിസ്ട്രിയുടെ ഉദ്ഘാടനം ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

മുൻ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യാതിഥിയായിരുന്നു. ഇ.എം.ജി. ചന്ദനപ്പള്ളി, ഐശ്വര്യ കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം ചെമ്പിൽ അരിയിടീൽ, തിരുസ്വരൂപം എഴുന്നെള്ളിപ്പും നടന്നു.

മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോല‌ീത്ത തിരുനാൾ സന്ദേശം നൽകി. രാത്രി ഭക്തിനിർഭരമായ റാസ ദേവാലയത്തിൽനിന്നും ആരംഭിച്ച് കുടമുക്ക് തിയേറ്റർ ജംഗ്ഷൻ, സെന്‍റ് മേരീസ് കുരിശടി, സെന്‍റ് മേരീസ് ചാപ്പൽവഴി തിരികെ ദേവാലയത്തിൽ എത്തിച്ചേർന്നു.

ഇന്നു രാവിലെ ഏഴിന് പത്തനംതിട്ട അരമന ദേവാലയത്തിൽനിന്നും വിശുദ്ധ ഗീവർഗീസ് സഹദയുടെ തിരുശേഷിപ്പ് പ്രയാണം ആരംഭിക്കും. ഒന്പതിന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ദേവാലയത്തിൽ ഗീവർഗീസ് സഹദയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും. 9.30 ന് കുർബാന, 11 ന് ജോർജിയൻ തിരുനാൾ സമ്മേളനം കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ചന്ദനപുരിയുടെ മലങ്കര മാണിക്യം അവാർഡ് ശശി തരൂർ എംപി കാതോലിക്ക ബാവയ്ക്ക് നൽകും. ഇതോടൊപ്പം ഇടവകയിലെ മൂന്നു യുവപ്രതിഭകൾക്ക് "ചന്ദനപ്പറവ' അവാർഡും നൽകും.

വിവിധ സംസ്ഥാന അന്തർദേശീയ വിജ്ഞാന മത്സരങ്ങളിൽ പ്രഥമസ്ഥാനം ലഭിച്ച പ്രതിഭകളായ ശ്വേത മറിയം തോമസ്, റിയ ആൻ രാജൻ, അഞ്ജലി വർഗീസ് എന്നിവരാണ് ചന്ദനപ്പറവകൾ അവാർഡിന് അർഹരായത്.

ഇടവക ഡയറക്‌ടറി പ്രകാശനം ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിക്കും. ചാണ്ടി ഉമ്മൻ എംഎൽഎ പങ്കെടുക്കും. ഉച്ചയ്ക്ക് 12. 30ന് വെച്ചൂട്ട്. വൈകുന്നേരം 3.15ന് ചെമ്പെടുപ്പ് റാസ ആരംഭിക്കും.

ചെമ്പിൽ സ്വീകരിക്കുന്ന നേർച്ച അരി കോൺവെന്‍റ് ജംഗ്ഷനിൽനിന്നും ആഘോഷമായി ദേവാലയത്തിൽ എത്തിക്കുന്ന ചെമ്പെടുപ്പ് കാണാൻ നാനാ ദേശങ്ങളിൽനിന്നും ധാരാളം വിശ്വാസികളാണ് എത്തുന്നത്. 3.45ന് സ്ത്രീകൾ നയിക്കുന്ന ചെമ്പെടുപ്പും ഉണ്ടായിരിക്കും. വൈകുന്നേരം 6.15ന് മ്യൂസിക് ഫ്യൂഷൻ.