കോന്നി മെഡിക്കൽ കോളജിൽ പഠിപ്പിക്കൽ മാത്രം : ഡോക്‌ടർമാരുടെ സേവനം ആശുപത്രികളിൽ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ്
Tuesday, May 7, 2024 3:53 AM IST
പത്തനംതിട്ട: കോന്നിയിലെ സർക്കാർ മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്‌ടർമാരുടെ സേവനം ജില്ലയ്ക്കു പ്രയോജനപ്പെടുത്താനുള്ള നിർദേശവുമായി ആരോഗ്യവകുപ്പ്. നിലവിൽ മെഡിക്കൽ കോളജിലെ ഡോക്‌ടർമാർക്ക് വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്ന ജോലി മാത്രമാണുള്ളത്.

മെഡിക്കൽ കോളജ് പ്രവർത്തന സജ്ജമായെങ്കിലും പല വകുപ്പുകൾക്കും അനുമതി ലഭിക്കാൻ ഇനി കാത്തിരിക്കണം. ഇക്കാരണത്താൽ ശസ്ത്രക്രിയ, പോസ്റ്റ്മോർട്ടം അടക്കമുള്ള ജോലികൾ മെഡിക്കൽ കോളജിൽ നടത്താനാകുന്നില്ല.

ഒന്നും രണ്ടും വർഷക്കാരായ എംബിബിഎസുകാരാണ് കോന്നിയിൽ പഠിക്കുന്നത്. ഇവർക്ക് ക്ലാസെടുക്കാനാവശ്യമായ അധ്യാപകരെയാണ് കോന്നിയിലേക്ക് നിയോഗിച്ചിരിക്കുന്നത്. എല്ലാ ഡിപ്പാർട്ട്മെന്‍റുകളുടെയും ഒപി വിഭാഗവും കോന്നിയിലുണ്ട്.

ഒപിയിലധികവും ജൂണിയർ ഡോക്‌ടർമാരാണ്. കിടത്തി ചികിത്സ ആരംഭിച്ചിട്ടുണ്ടെങ്കിലും അതീവ ഗുരുതരമായ കേസുകൾക്ക് അത്യാഹിത വിഭാഗം കോന്നിയിൽ സജ്ജമായിട്ടില്ല. മേജർ ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം ഇവയ്ക്ക് നിശ്ചിത വർഷത്തെ പ്രവർത്തനം കഴിഞ്ഞെങ്കിൽ മാത്രമേ മെഡിക്കൽ കോളജിൽ അനുമതി നൽകാറുള്ളൂ.

ഇക്കാരണത്താൽ കോന്നിയിലെ ഡോക്‌ടർമാരുടെ സേവനം ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലേക്കു പ്രയോജനപ്പെടുത്തണമെന്ന നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം ഇവയ്ക്കായി മെഡിക്കൽ കോളജ് ഡോക്‌ടർമാരെ നിയോഗിക്കണമെന്നാണാവശ്യം. ഇതുമായി ബന്ധപ്പെട്ട് ഡിഎംഒ തലത്തിൽ ആരോഗ്യവകുപ്പ് ഡയറക്‌ടർക്ക് കത്തു നൽകിയിട്ടുണ്ട്.

ജില്ലയിൽ ഒരു ഫോറൻസിക് സർജൻ, മെഡിക്കൽ കോളജിൽ മൂന്നുപേർ

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ ആകെയുള്ളത് ഒരു പോലീസ് സർജനാണ്. ഇദ്ദേഹം അവധിയെടുത്താൽ പിന്നെ മൃതദേഹങ്ങൾ പത്തനംതിട്ടയിൽ പോസ്റ്റ്മോർട്ടം ചെയ്യാനാകില്ലെന്ന സ്ഥിതിയുണ്ട്.

ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽനിന്നു മൃതദേഹവുമായി പത്തനംതിട്ടയിൽ എത്തുന്പോൾ സർജൻ ഇല്ലെന്നു കണ്ടാൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കൽ കോളജുകളിലേക്കോ പോകേണ്ട സ്ഥിതിയാണ്.

പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പോലീസ് സർജൻ തസ്തികയുള്ളത്. ജില്ലയിൽ സൗകര്യങ്ങളുള്ള പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പോസ്റ്റ്മോർട്ടം നടത്തേണ്ടത് പത്തനംതിട്ടയിലെ ഒരേയൊരു ഡോക്‌ടറാണ്.

നിലവിൽ കോന്നി മെഡിക്കൽ കോളജിൽ ഫോറൻസിക് സർജന്മാരായി മൂന്നുപേരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ സേവനം ജില്ലയിലെ ആശുപത്രികളിൽ പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. കോന്നി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം അനുമതി ഇനിയുമായിട്ടില്ല. പ്രവർത്തനം ആരംഭിച്ച് അഞ്ചാമത്തെ വർഷമാണ് സാധാരണ നിലയിൽ പോസ്റ്റ്മോർട്ടം അനുമതി നൽകാറുള്ളത്.

നേത്ര ശസ്ത്രക്രിയയ്ക്കും കൂടുതൽ ഡോക്‌ടർമാർ

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മാത്രമാണ് നിലവിൽ നേത്ര ശസ്ത്രക്രിയയുള്ളത്. ഒരു ഡോക്‌ടർ മാത്രമാണ് ആശുപത്രിയിലുള്ളത്. വൻ തിരക്കാണ് അദ്ദേഹത്തിനുണ്ടാകുന്നത്. ആഴ്ചയിൽ എല്ലാദിവസവും ശസ്ത്രക്രിയ സൗകര്യം ലഭിക്കാറുമില്ല.

കോന്നി മെഡിക്കൽ കോളജിലാകട്ടെ നേത്ര ചികിത്സാ വിഭാഗത്തിൽ മൂന്നു സർജന്മാർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സേവനം രോഗികൾക്ക് ലഭ്യമാകുന്നില്ല. ഒപി വിഭാഗം മെഡിക്കൽ കോളജിലുണ്ടെങ്കിലും ശസ്ത്രക്രിയാ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.

പത്തനംതിട്ടയിലെ നേത്ര ശസ്ത്രക്രിയാ വിഭാഗത്തിലേക്ക് ഈ ഡോക്‌ടർമാരുടെ സേവനംകൂടി പ്രയോജനപ്പെടുത്തിയാൽ ജില്ലയിലെ നിരവധി രോഗികൾക്കു പ്രയോജനപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.