കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍ ഡിപ്പോപ്രവര്‍ത്തനം ജീര്‍ണിച്ച കെട്ടിടത്തില്‍
Monday, May 6, 2024 11:45 PM IST
ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോയുടെ ജീര്‍ണാവസ്ഥയിലായ കെട്ടിടത്തിന്‍റെ ഓരോ ഭാഗത്തെയും കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ നാള്‍ക്കുനാള്‍ അടര്‍ന്നു വീഴുമ്പോഴും അപകടം മുന്നില്‍ കണ്ട് ജോലി ചെയ്യേണ്ട ഗതികേടിലാണ് ജീവനക്കാര്‍.

ഇവിടെ വിശ്രമമുറി ഉപയോഗിക്കുന്ന യാത്രക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. അടര്‍ന്നുവീഴുന്ന കോണ്‍ക്രീറ്റ് പാളികള്‍ തലയില്‍ വീഴാതെ നൂറുകണക്കിനു യാത്രക്കാര്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നത്. 2.17 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ഗാരേജ് കം ഓഫീസ് കോംപ്ലക്സ് നോക്കുകുത്തിയായി കിടക്കുമ്പോഴാണു ജീവനക്കാര്‍ ഇങ്ങനെ ഭീതിതരായി ജോലി ചെയ്യുന്നത്.

കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ മേല്‍ക്കൂരയില്‍നിന്ന് ഭാരമുള്ള കോണ്‍ക്രീറ്റ് കഷണങ്ങള്‍ അടര്‍ന്നുവീണെങ്കിലും ആര്‍ക്കും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തോടു ചേര്‍ന്ന് മുന്‍വശം എംസി റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോ തൊഴിലാളികളും അപകട മുനമ്പിലാണ്. ശബരിമല തീര്‍ഥാടന കാലത്തും മലയാള മാസ പൂജയ്ക്കും എണ്ണമറ്റ തീര്‍ഥാടകരാണു ചെങ്ങന്നൂര്‍ ഡിപ്പോയില്‍ എത്തുന്നത്.

നാള്‍ക്കുനാള്‍ ഇടിഞ്ഞുവീണു കൊണ്ടിരിക്കുന്ന പഴയ കെട്ടിടത്തില്‍ ജീവന്‍ പണയം വച്ചാണ് ജീവനക്കാര്‍ പണിയെക്കുന്നത്. ഓഫിസ് കം ഗാരേജ് സമുച്ചയത്തിന്‍റെ മുകള്‍ നില ഓഫീസിനായി നിര്‍മിച്ചതാണ്. ഇലക്‌ട്രി ക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്. എങ്കിലും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ കെട്ടിടനമ്പറായില്ല. വൈദ്യുതി കണക്ഷനും കെട്ടിടത്തില്‍ ആയിട്ടില്ല. ഇതാണ് ഓഫീസ് മാറ്റത്തിനു തടസങ്ങളായി അധികൃതര്‍ പറയുന്നത്.