ചേര്‍ത്തല മര്‍ച്ചന്‍റ്സ് അസോസിയേഷന് എതിരായ നടപടിക്ക് ഹൈക്കോടതി സ്റ്റേ
Monday, May 6, 2024 11:45 PM IST
ചേര്‍ത്തല: മര്‍ച്ചന്‍റ്സ് അസോസിയേഷനെതിരേ ബഡ്സ് ആക്ട് (ബാനിംഗ് ഓഫ് അണ്‍റെഗുലറൈസ്ഡ് ഡിപ്പോസിറ്റ് സ്‌കീമ്സ് ആക്ട്) പ്രകാരം സ്വീകരിച്ച നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തു.

നടപടിക്കെതിരേ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചതിനെതുടര്‍ന്നാണ് സ്റ്റേ അനുവദിച്ചത്. ഉത്തരവിനെതുടര്‍ന്ന് അസോസിയേഷന്‍ ഓഫീസും അനുബന്ധ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

അസോസിയേഷന്‍റെ പണമിടപാടുകളെ സംബന്ധിച്ചു നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അനധികൃത നിക്ഷേപ പദ്ധതികള്‍ക്കെതിരായ ബഡ്‌സ് ആക്ട് പ്രകാരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഉത്തരവു നല്‍കിയത്. ഉത്തരവിനെ തുടര്‍ന്ന് അസോസിയേഷന്‍ ഭരണസമിതി 23-മുതല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ഓഫീസ് പൂട്ടിയിരുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളടക്കം എല്ലാം നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതിനൊപ്പം അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ആസ്തികള്‍ ഏറ്റെടുക്കാനും അതാതു വകുപ്പുകള്‍ക്കു നിര്‍ദേശവും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അസോസിയേഷന്‍ നിയമനടപടി സ്വീകരിച്ചത്.