കള്ളക്കടൽ: നാശനഷ്ടം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല
Tuesday, May 7, 2024 10:45 PM IST
ഹരിപ്പാട്: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടൽഭിത്തി, പുലിമുട്ട് നിർമാണവുമായി ബന്ധപ്പെട്ട് സർക്കാരിന്‍റെ പരിഗണനയിലുള്ള എല്ലാ പദ്ധതികൾക്കും അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വിശദമായ പദ്ധതികൾ സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ടെങ്കിലും ഭരണാനുമതി വൈകുന്നതാണ് സ്‌ഥിതിഗതികൾ ഇത്രയും രൂക്ഷമാകാൻ കാരണം.

കള്ളക്കടൽ പ്രതിഭാസത്തെതുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇരു പഞ്ചായത്തുകളിലും ഉണ്ടായത്. ദുരന്തങ്ങളിൽ കൃത്യമായ നഷ്ടപരിഹാരം ലഭിക്കാത്തതിൽ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർക്ക് കടുത്ത പ്രതിഷേധമുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായുള്ള കടലാക്രമണത്തെ തുടർന്ന് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നും കടൽക്ഷോഭത്തിൽ തകർന്ന റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ പുനരുദ്ധരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.