വളർത്തുനായയുടെ ആക്രമണത്തിൽ കുട്ടികളടക്കം എട്ടുപേർക്ക് പരിക്ക്
Friday, May 10, 2024 4:39 AM IST
മൂവാറ്റുപുഴ: വളർത്തുനായയുടെ ആക്രമണത്തിൽ കുട്ടികളടക്കം എട്ടുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ ഒന്പതോടെ മൂവാറ്റുപുഴ നഗരസഭയിലെ ഏഴ് വാർഡുകളിലെ ആളുകൾക്കാണ് നായയുടെ ആക്രമണമുണ്ടായത്.

ക്ഷേത്രത്തിലും മദ്രസയിലും പോയി മടങ്ങിവരികയായിരുന്ന കുട്ടികളെയും ജോലിക്ക് പോകുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയേയുമാണ് നായ ആക്രമിച്ചത്. പുളിഞ്ചോട് ജംഗ്ഷന് സമീപം ഇരുചക്രവാഹനത്തിലെത്തിയ യാത്രക്കാരന് നേരേയും നായയുടെ പരാക്രമമുണ്ടായി.

പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാർ (60), കാവുങ്കര തെലയ്ക്കൽ മിൻഹ ഫാത്തിമ (17), കീച്ചേരിപ്പടി പാറയ്ക്കൽ മുഹമ്മദ് ഫായിസ് (12), പാലക്കാട്ടുപുത്തൻപുരയിൽ നിഹ ഹിയാസ് (12), രേവതി (22), അഞ്ജന രാജേഷ് (25), നഗരസഭ ഹരിത കർമ സേന വാളണ്ടിയർ റാഫിയ അബ്ബാസ് (40),

ഇതരസംസ്ഥാന തൊഴിലാളിയായ അബ്ദുൾ അലി (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ തൃക്ക സ്വദേശിയുടെ വീട്ടിൽ നിന്നും തുടൽ പൊട്ടിച്ച് പുറത്തിറങ്ങിയ നായ വഴിയിൽ കണ്ടവരെയെല്ലാം അക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നൽകേണ്ട രണ്ട് ഡോസ് വാക്സിനുകളും നൽകി. രണ്ടു വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചകഴിഞ്ഞ് രണ്ടോടെ തൃക്ക ഭാഗത്തുനിന്നും കോട്ടയത്തുനിന്നുമെത്തിയ നായ പിടുത്ത വിദഗ്ധൻ ജയകുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.

ദീർഘനാൾ പുറത്തിറങ്ങാതെ ഇരുന്നതിനാൽ നായ ആക്രമണകാരിയാകുകയായിരുന്നുവെന്നും നിലവിൽ പേവിഷബാധയുടെ യാതൊരു ലക്ഷണവും നായ കാണിക്കുന്നില്ലെന്നും ജയകുമാർ പറഞ്ഞു. പിടികൂടിയ നായയെ പിന്നീട് വടവുകോടുള്ള പ്രത്യേക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.