ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പുകൾക്കാവശ്യമായ ചമയങ്ങൾ തയാറായി.
പുഷ്പദീപങ്ങളാൽ അലംകൃതമായ ശാസ്താവിന്റെ തിരുനടയിൽ 27 ന് വൈകീട്ട് അഞ്ചു മുതൽ ചമയങ്ങൾ സമർപ്പിച്ചു തുടങ്ങും. വിവിധ വലുപ്പത്തിലുള്ള കോലങ്ങൾ, പട്ടുക്കുടകൾ, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങൾ, വക്കകൾ, മണിക്കൂട്ടങ്ങൾ, ആലവട്ടം, ചാമരം എന്നിവയുടെ നവീകരണവും പുതിയതായി ഒരുക്കുന്ന ചമയങ്ങളുടെ നിർമാണവും പൂർത്തിയായി.
കുടയുടെ ഒറ്റൽ പെരുന്പിള്ളിശേരി സ്മിതേഷ് ശശീധരനാണു നിർമിച്ചത്. സ്വർണം മുക്കൽ ചേർപ്പ് കെ.എ. ജോസും തുന്നൽ തൃശൂർ വി.എൻ. പുരുഷോ ത്തമനും മണിക്കൂട്ടം, കുടയുടെ മകുടങ്ങൾ എന്നിവ മിനുക്കിയതിൽ പെരിങ്ങാവ് ഗോൾഡിയുടെ രാജനും വിവിധതരം വിളക്കുകൾ, കൈപ്പന്തത്തിന്റെ നാഴികൾ എന്നിവ പോളീഷിംഗിൽ ഇരിങ്ങാലക്കുട ബെൽവിക്സ് എന്ന സഹകരണ സ്ഥാപനവും ചുമതലക്കാരായിരുന്നു. ആലവട്ടം, ചാമരം എന്നിവ എരവിമംഗലം രാധാകൃഷ്ണനാണ് ഒരു ക്കിയത്.
തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കൈപ്പന്തത്തിനുവേണ്ട വെളിച്ചെണ്ണ, എള്ളെ ണ്ണ, മറ്റു ദ്രവ്യങ്ങൾ എന്നിവയും ഈ സമയത്ത് ശാസ്താവിനു സമർപ്പിക്കും.