ഇന്ത്യ കടന്ന് എ പ്ലസ് പെരുമ, നേപ്പാള്‍ സ്വദേശിക്ക് ഫുള്‍ എ പ്ലസ്
Thursday, May 9, 2024 1:29 AM IST
ഇരിങ്ങാലക്കുട: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നതോടെ നാട്ടില്‍ അനുമോദന ചടങ്ങുകള്‍ സജീവമാണ്. എന്നാല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നേപ്പാള്‍ സ്വദേശിയെ സഹപാഠികളും നാട്ടുകാരും ചേര്‍ന്ന് അനുമോദിക്കുന്നതാണ് ഏറെ വ്യത്യസ്തമായത്.

എസ്എസ്എല്‍സിയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നേപ്പാള്‍ സ്വദേശിയായ വിനീത വിശ്വകര്‍മയാണ് അനുമോദനത്തിന് അര്‍ഹയായത്. കല്ലേറ്റുംകര ബിവിഎം സ്‌കൂളിലെ വിദ്യാര്‍ഥി ആയിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് നേപ്പാളില്‍നിന്ന് കല്ലേറ്റുംകരയിലെത്തിയവരാണ് വിനീതയുടെ അച്ഛനും അമ്മയും. നേപ്പാളിലെ ബുര്‍ക്കയിലാണ് സ്വദേശം. കല്ലേറ്റുംകര എസ്‌റ്റേറ്റിലെ എഡി ആൻഡ് സണ്‍സ് മിഠായി കമ്പനിയിലെ ജോലിക്കെത്തിയവരാണ് വിനീതയുടെ പിതാവ് ബര്‍ബഹാദും മാതാവ് പൂജയും. ഒന്നാം ക്ലാസു മുതല്‍ നാലാം ക്ലാസുവരെ കല്ലേറ്റുംകര പള്ളിക്കു കീഴിലുള്ള ഐജെഎല്‍പി സ്‌കൂളിലും അഞ്ചാം ക്ലാസുമുതല്‍ കല്ലേറ്റുംകര ബിവിഎം സ്‌കൂളിലുമായിരുന്നു പഠനം പൂര്‍ത്തീകരിച്ചത്.

പാഠ്യേതരരംഗത്തും വിനീത സജീവമായിരുന്നു. ക്ലാസിക്കല്‍ നൃത്തങ്ങളില്‍ സമ്മാനങ്ങള്‍ ഏറെ നേടിയിട്ടുണ്ട്. സഹോദരന്‍ വിഷാല്‍ എട്ടാം ക്ലാസിലും സഹോദരി ജാനകി നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇൻഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ ഒറ്റമുറിവീട്ടിലാണ് ഈ കുടുംബത്തിന്‍റെ താമസം.