“പൊക്കമില്ലായ്മയാണെന്‍റെ പൊക്കം” എന്നു പാടിയ കുഞ്ഞുണ്ണി മാഷിനെ മലയാളികള്‍ക്കു സുപരിചിതം. എന്നാല്‍, ഇങ്ങനെയൊരു ഈരടിയുണ്ടെന്നറിയാത്ത അഞ്ചടി നാലിഞ്ചുകാരനായ തെംബ ബൗമ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലാണ്. ദക്ഷിണാഫ്രിക്കയെ കന്നി ഐസിസി ലോകകപ്പ് ട്രോഫിയിലെത്തിച്ച ക്യാപ്റ്റനെന്നാണ് തെംബ ബൗമ എന്ന 35കാരന്‍റെ വിശേഷണം.

അഞ്ചടി നാലിഞ്ച്, 1.62 മീറ്റര്‍. അതാണ് തെംബ ബൗമയുടെ ഉയരം. സഹതാരം മാര്‍ക്കോ യാന്‍സന്‍റെ (2.06 മീറ്റര്‍ ഉയരം) മുഖം കണ്ട് തന്‍റെ തലയിലുദിക്കുന്ന ആശയം പങ്കുവയ്ക്കണമെങ്കില്‍ ബൗമയ്ക്ക് നേരേ ആകാശത്തേക്കു നോക്കണം.

ഇന്ത്യക്കൊരു അഞ്ചടി അഞ്ചിഞ്ചുകാരനുണ്ടായിരുന്നു, സച്ചിന്‍ തെണ്ടുല്‍ക്കര്‍. അതിലും ഉയരം കുറഞ്ഞൊരു ക്യാപ്റ്റനാണ് ബൗമ. 1.92 മീറ്റര്‍ ഉയരമുള്ള പാറ്റ് കമ്മിന്‍സിന്‍റെയും 1.96 മീറ്റര്‍ ഉയരമുള്ള ജോഷ് ഹെയ്‌സല്‍വുഡിന്‍റെയും 1.97 മീറ്റര്‍ ഉയരമുള്ള മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും തീതുപ്പിയ പന്തുകളെ നേരിട്ടാണ് ബൗമ ദക്ഷിണാഫ്രിക്കയെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയിലേക്കു കൈപിടിച്ചത്.


തോല്‍ക്കാത്ത നായകന്‍

ബൗമയുടെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്ക ഇതുവരെ ഒരു ടെസ്റ്റ് തോറ്റിട്ടില്ല. ഐസിസി ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടക്കം ബൗമയുടെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്ക 10 ടെസ്റ്റ് കളിച്ചു. അതില്‍ ഒമ്പതിലും വിജയിച്ചു. ഒരെണ്ണം സമനിലയായി. വെസ്റ്റ് ഇന്‍ഡീസിനോടായിരുന്നു സമനില വഴങ്ങിയത്.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി സെഞ്ചുറി നേടിയ ആദ്യ കറുത്ത വര്‍ഗക്കാരന്‍, ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനാകുന്ന ആദ്യ കറുത്ത വര്‍ഗക്കാരന്‍, ഇതാ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയെ കന്നി ലോകകപ്പ് ട്രോഫിയില്‍ എത്തിച്ച ക്യാപ്റ്റന്‍ എന്ന റിക്കാര്‍ഡും ബൗമ സ്വന്തമാക്കിയിരിക്കുന്നു.