ആലപ്പുഴ കടൽപ്പാലമൊരുങ്ങുന്നു... പഴമയിലേക്കു മടക്കം
ആലപ്പുഴ കടൽപ്പാലമൊരുങ്ങുന്നു... പഴമയിലേക്കു മടക്കം
Tuesday, October 23, 2018 1:08 AM IST
ആലപ്പുഴ: പഴമയുടെ ഗതകാല പ്രൗഢിയിലേക്കു പുതുതലമുറയ്ക്കു ചൂണ്ടുപലകയാകാൻ ആലപ്പുഴ കടൽപ്പാലമൊരുങ്ങുന്നു. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായാണ് കടൽപ്പാലം നവീകരിക്കുന്നത്. കടൽപ്പാലത്തിനോട് ചേർന്ന ഭാഗങ്ങളിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഇന്നലെ പരിശോധന നടത്തി. കടലിൽ വീണു പോയ പഴയ കടൽപ്പാലത്തിന്‍റെ ക്രെയിനടക്കമുള്ളവ കണ്ടെത്താനും അവ കരയിലെത്തിക്കാൻ കഴിയുമോ എന്നു അറിയുന്നതിനും വേണ്ടിയാണ് പരിശോധന നടത്തിയത്. ആലപ്പുഴ പൈതൃക പദ്ധതി നേതൃത്വത്തിൽ തിരുവനന്തപുരം കോവളം ആസ്ഥാനമാക്കിയുള്ള ബോണ്ട് സഫാരി സ്കൂബ ടീമംഗങ്ങളാണ് കടൽപ്പാലത്തോട് ചേർന്നു പരിശോധന നടത്തിയത്.

കടൽപ്പാലം പുനർനിർമിക്കാനും പോർട്ട് മ്യൂസിയം ഒരുക്കാനുമുള്ള ആദ്യഘട്ടമായാണ് കടലിനടിയിൽ പാലത്തോടു ചേർന്നു കിടക്കുന്ന വസ്തുക്കളുടെ ദൃശ്യങ്ങൾ വീഡിയോ കാമറയിൽ പകർത്തിയത്. ചിത്രങ്ങൾക്ക് വ്യക്തത കുറവുണ്ടെങ്കിൽ വീണ്ടും ജലോപരിതലത്തിനിടയിൽ പരിശോധന നടത്തുമെന്ന് ആലപ്പുഴ പൈതൃക പദ്ധതി കോ-ഓർഡിനേറ്റർ ധ്രുവദേവ് ദീപികയോടു പറഞ്ഞു. പഴയ പിയർ മാസ്റ്റർ ഓഫീസിനോട് ചേർന്ന് 20,000 സ്ക്വയർ ഫീറ്റിൽ പോർട്ട് മ്യൂസിയമൊരുക്കും.


ആലപ്പുഴ കടൽപ്പാലത്തിന്‍റെ ഉത്ഭവം മുതൽ പ്രവർത്തനം അവസാനിപ്പിച്ച സമയം വരെയുള്ള ചരിത്രം, കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ടുള്ള സന്പൂർണ വിവരങ്ങൾ എന്നിവയടങ്ങുന്നതായിരിക്കും മ്യൂസിയം. പോർട്ട് മ്യൂസിയം നിർമാണവുവുമായി ബന്ധപ്പെട്ട് 28ന് ആലപ്പുഴയിൽ വിദഗ്ധർ പങ്കെടുക്കുന്ന ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.


വി.എസ്. രതീഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.