ഐഎസ്ആർഒ ചാരക്കേസ് സിബിഐക്കു വിട്ടു
ഐഎസ്ആർഒ ചാരക്കേസ്  സിബിഐക്കു വിട്ടു
Friday, April 16, 2021 1:41 AM IST
ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ഗൂഢാലോചന സംബന്ധിച്ചു പ്രാഥമിക അന്വേഷണം നടത്തിയ ജസ്റ്റീസ് ഡി.കെ. ജെയിൻ സമിതി നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണു പരമോന്നത കോടതിയുടെ നടപടി.

ജെയിൻ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചു തുടർനടപടികളിൽ സിബിഐക്കു സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നു വ്യക്തമാക്കിയ ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്, മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നു നിർദേശിച്ചു.

ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നന്പി നാരായണനെ കുടുക്കുന്നതിനായി ഗൂഢാലോചന നടത്തിയോ എന്നതു സംബന്ധിച്ച് അന്വേഷിക്കാൻ സുപ്രീംകോടതിയിൽനിന്നു വിരമിച്ച ജസ്റ്റീസ് ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതിയെ കോടതി നിയോഗിച്ചിരുന്നു.

ഇക്കാര്യത്തിൽ നന്പി നാരായണൻ അടക്കമുള്ളവരിൽനിന്നു തെളിവെടുപ്പ് നടത്തിയശേഷം കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. മുദ്രവച്ച കവറിലാണു റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് പരിഗണിച്ചാണു സിബിഐ അന്വേഷണത്തിനു സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടത്.

അതീവ ഗൗരവമേറിയ കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് ജസ്റ്റീസ് ജെയിൻ സമിതിയുടെ റിപ്പോർട്ടിൽ കണ്ടെത്തിയതായി ജസ്റ്റീസ് ഖാൻവിൽക്കർ നിരീക്ഷിച്ചു. എന്നാൽ, റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. റിപ്പോർട്ടിന്‍റെ പകർപ്പ് വേണമെന്ന നന്പി നാരായണന്‍റെയും മറ്റു കക്ഷികളുടെ ആവശ്യവും കോടതി പരിഗണിച്ചില്ല.

അതേസമയം, അന്വേഷണത്തിനായി റിപ്പോർട്ട് സിബിഐയ്ക്ക് കൈമാറണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം അംഗീകരിച്ച കോടതി, അന്വേഷണ ആവശ്യങ്ങൾക്കല്ലാതെ റിപ്പോർട്ട് മറ്റു കാര്യങ്ങൾക്കൊന്നും ഉപയോഗിക്കരുതെന്നു നിർദേശിച്ചു.


തങ്ങളുടെ വാദം കേൾക്കാതെയാണ് ജസ്റ്റീസ് ജെയിൻ സമിതി അന്വേഷണ റിപ്പോർട്ട് തയാറാക്കിയതെന്ന സിബി മാത്യൂസിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.

എന്നാൽ, കുറ്റാരോപിതരുടെ വാദം കേൾക്കാനാണ് സമിതിയെ നിയോഗിച്ചിരുന്നതെന്നു കോടതി മറുപടി നൽകി.

2018 സെപ്റ്റംബറിലാണ് ഐഎസ്ആർഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്.

ചാരക്കേസ് ?

തിരുവനന്തപുരം: ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻമാരായിരുന്ന ഡോ. ശശികുമാരനും ഡോ. നന്പിനാരായണനും ചേർന്നു മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ജിഎസ്എൽവിയുടെ അന്നത്തെ നൂതനമായ സാങ്കേതിക രഹസ്യങ്ങൾ വിദേശ രാജ്യങ്ങൾക്കു ചോർത്തി നൽകിയെന്ന ആരോപണമാണ് ഐഎസ്ആർഒ ചാരക്കേസായി കത്തിപ്പടർന്നത്.

1994 ഒക്ടോബറിൽ ആരംഭിച്ച വിവാദം കേരളത്തിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ രാജിയിലേക്കു നയിച്ച രാഷ്‌ട്രീയ വിവാദമായും വളർന്നു. നന്പി നാരായണനും മറിയം റഷീദയും അടക്കം ആറു പേരാണ് അറസ്റ്റിലായത്. തെളിവില്ലെന്നു കണ്ട് ആറു പേരെയും കോടതി പിന്നീട് വിട്ടയച്ചു.

എന്നാൽ, റഷ്യൻ സാങ്കേതിക വിദ്യ ഇന്ത്യക്കു ലഭിക്കാതിരിക്കാൻ അമേരിക്ക നടത്തിയ ഗൂഢാലോചനയാണ് ചാരക്കേസിനു പിന്നിലുണ്ടായിരുന്നതെന്നും ആരോപണമുയർന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.