ബംഗളൂരു: കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ കിരീടം നേടിയതിനു പിന്നാലെ ചൊവ്വാഴ്ച കര്‍ണാടകയില്‍ നടന്നതു റെക്കോര്‍ഡ് മദ്യവില്പന. ഒറ്റദിവസംകൊണ്ട് 157.94 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തു വിറ്റഴിഞ്ഞത്. ഇതു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വില്പനയാണ്.

18 സീസണുകള്‍ക്കുശേഷം ആര്‍സിബി ഐപിഎല്‍ ട്രോഫി നേടിയതിനെത്തുടര്‍ന്നുണ്ടായ ആവേശമാണ് റെക്കോര്‍ഡ് വില്പനയ്ക്കു പിന്നില്‍. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം വലിയ ആഘോഷങ്ങളായിരുന്നു സംഘടിപ്പിച്ചത്.


ബംഗളൂരുവായിരുന്നു ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം. ആളുകള്‍ തെരുവുകളിലിറങ്ങുകയും പടക്കം പൊട്ടിക്കുകയും റോഡുകളിലും വാഹനങ്ങളിലും നൃത്തം ചെയ്യുകയും ടീം ജഴ്‌സിയണിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.