ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്ന യുഎസിന്‍റെ നയങ്ങൾക്കെതിരേ പ്രധാന മന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മൗനം പാലിക്കുകയാണെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി.

സ്വന്തം രാജ്യത്തെ വിദ്യാർഥികളുടെ കാര്യത്തിൽ ചൈന ശക്തമായി പ്രതികരിച്ചുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

“കഴിഞ്ഞ വർഷം 3,37,630 ഇന്ത്യൻ വിദ്യാർഥികൾ യുഎസിലെത്തിയിരുന്നു. അമേരിക്കൻ കാന്പസുകളിലെ മൂന്നിലൊന്ന് വിദ്യാർഥികളും ഇന്ത്യൻ വംശജരാണ്.


ഏകദേശം മൂന്നര ലക്ഷം ഇന്ത്യൻ കുടുംബങ്ങൾ അവരുടെ സ്വത്തും കടംവാങ്ങിയ പണവും മക്കളുടെ വിദേശ വിദ്യാഭ്യാസത്തിനായി ചെലവാക്കിയിട്ടുണ്ട്. ഇവർക്കും മുൻപ് യുഎസിൽ എത്തിയവരും ഇനി പോകാൻ പദ്ധതിയിടുന്നവരും അവരുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നേക്കാം.” അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ നാലു ദിവസംകൊണ്ട് നിർത്തിയെന്ന ട്രംപിന്‍റെ വാക്കുകൾ കേട്ട് മിണ്ടാതിരുന്നവർ ഇപ്പോഴും അതുതന്നെ ചെയ്യുന്നുവെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.