ഇറാനിൽ തടവിലാക്കപ്പെട്ട ക്രൈസ്തവ വനിതയ്ക്കു മോചനം
Saturday, June 7, 2025 1:49 AM IST
ടെഹ്റാന്: ഇറാനില്‍ രണ്ടു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിനിക്ക് ഒടുവില്‍ മോചനം. ലാലേ സാതി (46) എന്ന വനിതയെയാണു മോചിപ്പിച്ചത്. മോചനവ്യവസ്ഥകൾ പ്രകാരം മാധ്യമങ്ങളോടു സംസാരിക്കാനോ വിദേശരാജ്യങ്ങളിലുള്ളവരുമായി ബന്ധപ്പെടാനോ ഇവർക്ക് അനുവാദമില്ല.
രണ്ടുവർഷത്തേക്ക് യാത്ര ചെയ്യുന്നതിൽനിന്ന് വിലക്കിയിട്ടുമുണ്ട്. ഇന്റലിജൻസ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എവിൻ ജയിലിലെ കുപ്രസിദ്ധമായ വാർഡ് 209ൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു ലാലേ സാതിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.
ഇസ്ലാം വിശ്വാസിയായിരുന്ന ലാലേ സാതി മലേഷ്യയില്‍വച്ചാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. 2017 ൽ ഇറാനിലേക്കു മടങ്ങി. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനാല്‍ ലാലേ സാതി അധികൃതരുടെ നോട്ടപ്പുള്ളിയായിരുന്നു.
2024 ഫെബ്രുവരി 13ന് ലാലേയെ ടെഹ്റാനിലെ അവളുടെ പിതാവിന്റെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോയത്.