കീവ്: യുക്രെയ്ൻ നഗരമായ സുമിയിൽ ഇന്നലെയുണ്ടായ റഷ്യൻ ആക്രമണത്തെ മൃഗീയമെന്ന് പ്രസിഡന്‍റ് വോളോഡിമർ സെലൻസ്കി വിശേഷിപ്പിച്ചു. ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടു ദിവസങ്ങൾക്കു മുൻപ് നടന്ന സമാധാന ചർച്ചകൾ അലസിപ്പിരിഞ്ഞിരുന്നു. ഇതിനു ശേഷം, ഒരു ദിവസം കഴിഞ്ഞപ്പോൾ നിരവധി റോക്കറ്റുകൾ യുക്രെയ്നിലെ പാർപ്പിട സമുച്ചയങ്ങൾ, ആതുരശുശ്രൂഷാ കേന്ദ്രം എന്നിവയെ ലക്ഷ്യമാക്കി പായുകയായിരുന്നു.


ആഗോള സമ്മർദത്തോടൊപ്പം യുഎസ്, യൂറോപ്പ്, അധികാരമുള്ള മറ്റ് ലോകരാജ്യങ്ങൾ എന്നിവരുടെ നിർണായക നടപടികളും ചേർന്നാലല്ലാതെ പുടിൻ വെടിനിർത്തലിനു പോലും സമ്മതിക്കില്ലെന്ന് സെലൻസ്കി ടെലഗ്രാമിൽ കുറിച്ചു.

ശത്രുവിനെ തകർക്കുകയെന്ന ലക്ഷ്യത്തിൽനിന്നു റഷ്യ പിന്നോട്ടില്ലെന്ന സൂചനയാണ് ഇന്നലെ മുൻ റഷ്യൻ പ്രസിഡന്‍റും സുരക്ഷാ കൗൺസിലിന്‍റെ ഡെപ്യൂട്ടി തലവനുമായ ദിമിത്രി മെദ് വദേവും നൽകിയത്.