അങ്കാറ: തുർക്കിയിലെ എർദോഗൻ ഭരണകൂടം പ്രതിപക്ഷ നേതൃത്വത്തെ നിശബ്ദമാക്കാൻ ലക്ഷ്യമിട്ട് നിയമനടപടികൾ വിപുലമാക്കി.

പ്രതിപക്ഷ പാർട്ടികളിലെ 47 പേർക്കായി വാറന്‍റ് പുറപ്പെടുവിച്ചുവെന്നും ഇതിൽ 28 പേരെ അറസ്റ്റ് ചെയ്തുവെന്നും തുർക്കി മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു.

അഴിമതി നടത്തി എന്ന പേരിലാണു നടപടി. വാറന്‍റ് പട്ടികയിൽ ഒട്ടേറെ മേയർമാർ ഉൾപ്പെടുന്നുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മുനിസിപ്പാലിറ്റികളിൽ ഇന്നലെ വ്യാപക റെയ്ഡ് നടന്നു.

പ്രതിപക്ഷ സിഎച്ച്പി പാർട്ടി നേതാവും ഇസ്താംബൂൾ മേയറുമായ ഇക്രം ഇമാമൊഗ്ലുവിനെ മാർച്ചിൽ അറസ്റ്റ് ചെയ്തതിന്‍റെ തുടർച്ചയാണ് ഈ നടപടികൾ. ഇമാമൊഗ്ലുവിനെതിരേ അഴിമതി, ഭീകരവാദ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.


അടുത്ത തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് എർദോഗനെ നേരിടാനുള്ള സ്ഥാനാർഥിയായി ഇമാമൊഗ്ലുവിനെ പ്രഖ്യാപിക്കാനിരിക്കേയാണ് അറസ്റ്റുണ്ടായത്. അഭിപ്രായ സർവേകളിൽ ഇമാമൊഗ്ലുവിന് എർദോഗനേക്കാൾ ലീഡുണ്ട്.