കൊളംബോ: ശ്രീലങ്കയിൽ രണ്ടു മുൻ മന്ത്രിമാർക്ക് അഴിമതിക്കേസിൽ കഠിനതടവ്. 2010-2015 കാലയളവിൽ കായികമന്ത്രിയായിരുന്ന മഹിന്ദനാദയ്ക്ക് ഇരുപതും 2022-2024ൽ വാണിജ്യമന്ത്രിയായിരുന്ന നളിൻ ഫെർണാണ്ടോയ്ക്ക് ഇരുപത്തിയഞ്ചും വർഷത്തെ തടവാണ് കൊളംബോ ഹൈക്കോടതി വിധിച്ചത്.

2015ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കാൻ കായികോപകരണങ്ങൾ വാങ്ങി വിതരണം ചെയ്ത് 5.3 കോടി ശ്രീലങ്കൻ രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നാണു കേസ്.


ഈ സമയത്ത് മഹിന്ദനാദ കായികമന്ത്രിയും നളിൻ ഫെർണാണ്ടോ സർക്കാരിന്‍റെ മൊത്തവിതരണ വ്യാപാര ഏജൻസിയുടെ തലവനുമായിരുന്നു.