കീവ്: യുക്രെയ്നിലെ നാല് അതിർത്തിഗ്രാമങ്ങൾ റഷ്യ പിടിച്ചെടുത്തെന്ന് സുമി മേഖലയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.

നൊവെങ്കെ, ബാസിവ്ക, സുരോവ്ക, വസെലിവ്ക എന്നിവയാണു പിടിച്ചെടുത്ത ഗ്രാമങ്ങൾ. യുക്രൈയ്നിൽ ബഫർ സോൺ ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് നീക്കത്തിനു പിന്നിൽ. റഷ്യയുടെ കുർസ്ക് പ്രദേശത്തിന്‍റെ അതിരാണ് സുമി.

ഇവിടെയാണു കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി യുക്രെയ്ൻ ആക്രമണം അഴിച്ചുവിട്ടതും റഷ്യൻ ഭൂമി പിടിച്ചെടുത്തതും.

അതിർത്തി കടന്നുള്ള കൂടുതൽ ആക്രമണങ്ങൾ തടയാമെന്നതാണ് ബഫർ സോണിന്‍റെ ഗുണം. യുഎസ് ഇടപെട്ടിട്ടും റഷ്യയുടെ ആക്രമണങ്ങൾക്ക് ഇപ്പോഴും ശമനമില്ല.


ഈ മാസം ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ തുർക്കിയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തടവുകാരെ കൈമാറിയത് മാത്രമാണ് പുരോഗതി.

യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണം (355 ഡ്രോണുകൾ) ഞായറാഴ്ച രാത്രി റഷ്യ നടത്തുകയും ചെയ്തിരുന്നു.